ADVERTISEMENT

ആനിക്കാട് ∙ കാവനാൽകടവ്–നെടുങ്കുന്നം റോഡ് നവീകരണത്തിന്റെ ഭാഗമായി ഓടയ്ക്കുള്ളിലായ വൈദ്യുതി തൂണുകൾ വൈദ്യുതി ബോർഡ് അധികൃതർ മാറ്റി സ്ഥാപിച്ചു.ആനിക്കാട്ടിലമ്മ ശിവപാർവതി ക്ഷേത്രത്തിനു സമീപത്താണ് വൈദ്യുതത്തൂണുകൾ നീക്കാതെ ഓട നിർമാണം നടത്തിയിരുന്നത്. ഓടയ്ക്കു നടുവിൽ 3 തൂണുകളാണ് ഉണ്ടായിരുന്നത്. ഇതെല്ലാം ഓടയ്ക്കുള്ളിൽ നിന്നു റോഡിലേക്കു മാറ്റിയിട്ടുണ്ട്. ഉയർന്ന വൈദ്യുതി പ്രവഹിക്കുന്ന കമ്പികൾ ഉറപ്പിച്ചിരിക്കുന്ന തൂണുകളായിരുന്നു ഇവ.ഓടയ്ക്കുള്ളിൽ വൈദ്യുതത്തൂണുകൾ നിൽക്കുന്നതിനാൽ സുഗമമായി വെള്ളമൊഴുകുന്നതിനു ത‌ടസ്സമാകുന്നതിനൊപ്പം തൂണിൽ മാലിന്യം വന്നടിഞ്ഞ് പെട്ടെന്ന് ഓട അടയുന്നതിനും കാരണമാകുമെന്നു മനോരമ റിപ്പോർട്ട് ചെയ്തിരുന്നു.

ക്ഷേത്രത്തിനു സമീപത്തായി വെള്ളക്കെട്ട് രൂക്ഷമാകുന്നതിനൊപ്പം റോഡും പെട്ടെന്നു തകർന്ന് കുഴികൾ രൂപപ്പെടുന്നതിനാൽ ഒരു മീറ്ററോളം ഉയരത്തിൽ മണ്ണിട്ടുയർത്തിയാണ് പുനർനിർമിക്കുന്നത്. റോഡ് ഉയരത്തിലാകുന്നതു കൊണ്ടു  വൈദ്യുതക്കമ്പികളും താഴ്ന്നു കിടന്ന് അപകടങ്ങൾക്ക് വഴിതെളിക്കാനും സാധ്യത നിലനിന്നിരുന്നു. വൈദ്യുതത്തൂൺ മാറ്റി സ്ഥാപിച്ചതോടെ അപകടസാധ്യതയും ഒഴിവായി. ടാറിങ് ഇളകിയും കുഴികളും നിറഞ്ഞ് താറുമാറായ റോഡ് ഫെബ്രുവരി അവസാന ആഴ്ചയിലാണു പുനരുദ്ധാരണ പ്രവൃത്തികൾ തുടങ്ങിയത്.കാവനാൽകടവു മുതൽ നൂറോമ്മാവ് വരെയാണ് ബിഎം ആൻഡ് ബിസി നിലവാരത്തിൽ നവീകരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com