ADVERTISEMENT

പത്തനംതിട്ട ∙ ജില്ലയിൽ കഴിഞ്ഞ 6 മാസത്തിനുള്ളിൽ നടത്തിയ റേഷൻ ഡിപ്പോ പരിശോധനകളിൽ ക്രമക്കേട് കണ്ടെത്തിയത് 364 റേഷൻ കടകളിൽ. ഈ കാലയളവിൽ പൊതുവിഭാഗത്തിലേക്ക് മാറ്റിയത് അനർഹമായി കൈവശംവച്ച 1180 റേഷൻ കാർഡുകൾ. അനർഹമായ കാർഡുകൾ ഉപയോഗിച്ചുവന്നതിന് 6.48 ലക്ഷം രൂപയും ക്രമക്കേട് കണ്ടെത്തിയ റേഷൻ കടകളിൽനിന്ന് 17.12 ലക്ഷം രൂപയും പിഴയായി ചുമത്തിയിട്ടുണ്ട്.  കഴിഞ്ഞ ജൂൺ മുതൽ നവംബർ വരെയുള്ള കാലയളവിലാണ് അനർഹമായി കൈവശംവച്ച് ആനുകൂല്യം കൈപ്പറ്റിയിരുന്ന 1180 കാർഡുകൾ കണ്ടെത്തി പൊതുവിഭാഗത്തിലേക്ക് മാറ്റിയത്.

അതിദരിദ്രരുടെ പട്ടികയിൽ ഉൾപ്പെടുന്ന 167 എഎവൈ (അന്ത്യോദയ കാർഡുകൾ) കാർഡുകളും ബിപിഎൽ (പിഎച്ച്എച്ച്) വിഭാഗത്തിൽപെട്ട 1013 കാർഡുകളുമാണ് പരിശോധന നടത്തി പൊതുവിഭാഗത്തിലേക്ക് മാറ്റിയത്.  കോഴഞ്ചേരി താലൂക്കിൽനിന്നാണ് ഏറ്റവും കൂടുതൽ കാർഡ് തരംമാറ്റൽ നടന്നത്. എഎവൈ വിഭാഗത്തിൽപെട്ട 56 കാർഡുകളും പിഎച്ച്എച്ച് വിഭാഗത്തിൽപെട്ട 393 കാർഡുകളും പൊതുവിഭാഗത്തിലേക്ക് മാറ്റി. ഏറ്റവും കൂടുതൽ പിഴത്തുക ഈടാക്കിയിരിക്കുന്നത് മല്ലപ്പള്ളി താലൂക്കിൽനിന്നാണ്. 3.08 ലക്ഷം രൂപയാണ് ഈടാക്കിയിരിക്കുന്നത്. 

കോഴഞ്ചേരി താലൂക്കിലെ റേഷൻകടകളിൽനിന്നാണ് ക്രമക്കേടിന്റെ പേരിൽ ഏറ്റവുമധികം പിഴത്തുക ഈടാക്കിയിരിക്കുന്നത്. 3.97 ലക്ഷം രൂപയാണ് പിഴയിനത്തിൽ ചുമത്തിയിരിക്കുന്നത്. ഏറ്റവും കൂടുതൽ ക്രമക്കേടുകൾ കണ്ടെത്തിയത് റാന്നി താലൂക്കിലാണ്. 87 സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മാരക രോഗങ്ങളാൽ ദുരിതമനുഭവിക്കുന്ന 116 കുടുംബങ്ങൾക്ക് മുൻഗണനാ കാർഡുകൾ അനുവദിച്ചിട്ടുണ്ട്. ചികിത്സാ ആനുകൂല്യങ്ങൾക്കു മാത്രമായി 5 കാർഡുകൾ സംസ്ഥാന മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട്.

English Summary:

Pathanamthitta ration shop irregularities resulted in the transfer of 1180 illegally obtained ration cards. Significant fines totaling ₹23.60 lakh were collected, impacting various taluks within the district.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com