ADVERTISEMENT

പേട്ട ∙ അങ്ങാടി പഞ്ചായത്തിന്റെ പരിധിയിലുള്ള പുളിമുക്ക് തോട്ടിൽ മാലിന്യം തള്ളുന്നവർ‌ ജാഗ്രതൈ. ഇത്തരക്കാര പിടികൂടാനുറച്ച് പഞ്ചായത്ത്. ഇതിനു മുന്നോടിയായി തോട്ടിൽ തള്ളിയ മാലിന്യം നീക്കുന്ന പണി തുടങ്ങി.മാലിന്യ മുക്ത നവകേരളം പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് പുളിമുക്ക് തോട്ടിലെ മാലിന്യം നീക്കാൻ പഞ്ചായത്ത് മുന്നിട്ടിറങ്ങിയത്. പുളിമുക്ക് പാലത്തിന്റെ ഇരുവശങ്ങളിലും മാലിന്യം തള്ളുന്നത് പതിവാണ്. ഇതിനു പിന്നിൽ കച്ചവടക്കാർ മാത്രമല്ല ചെറുകിട ലോഡ്ജുകാരും പങ്കാളികളാണ്. കൂടാതെ മാമുക്ക് പാലത്തിന്റെ ഇരുവശങ്ങളിലും മാലിന്യം തുടരെ തള്ളുന്നു. ഇരുളിന്റെ മറവിൽ തോട്ടിൽ തള്ളിയിരിക്കുന്ന മാലിന്യം പരിശോധിച്ചാൽ ഏതൊക്കെ സ്ഥാപനങ്ങളിലെയും കടകളിലെയുമാണെന്നു വ്യക്തമാകും. 

ചീഞ്ഞളിഞ്ഞ പച്ചക്കറികൾ വരെ വഹിക്കേണ്ടത് തോടാണ്. പ്ലാസ്റ്റിക് ചാക്കുകളിലും കവറുകളിലും കെട്ടിയിടുന്നതിനു പുറമേ മാലിന്യം വലിച്ചെറിഞ്ഞിരിക്കുന്നതും കാണാം. ഹരിത കർമസേനയ്ക്കു നൽകുന്ന യൂസർ ഫീസ് ലാഭിക്കാനാണ് തോട്ടിൽ മാലിന്യം നീരൊഴുക്കു തടസ്സപ്പെടുത്തുന്നത്.തോട്ടിൽ കിടക്കുന്ന മാലിന്യം പഞ്ചായത്ത് മണ്ണുമാന്തി ഉപയോഗിച്ചാണ് നീക്കം ചെയ്യുന്നത്. തോട് മാലിന്യ മുക്തമാകുന്നതോടെ പരിശോധന കർശനമാക്കുകയാണ് ലക്ഷ്യം. സിസിടിവികളും ഇതിനായി സജ്ജമാക്കും. പരമാവധി പിഴ ചുമത്താനാണ് നീക്കം.

English Summary:

Angadi Panchayat tackles illegal Pulimuthu canal waste dumping. The panchayat is removing waste, installing CCTV cameras, and increasing fines to combat this environmental issue.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com