ചെളിയിൽ നുരയും ലഹരി; ലഹരിക്കെതിരെ കാൽപ്പന്തുകളിയുടെ ആവേശം

Mail This Article
×
പത്തനംതിട്ട∙ ലഹരിക്കെതിരെ കാൽപ്പന്തുകളിയുടെ ആവേശം നുരഞ്ഞു. കൊയ്തൊഴിഞ്ഞ പാടത്ത് ചെളിയിൽ മുങ്ങിയ പന്തിന് പിന്നാലെ പാഞ്ഞു യുവത്വം. ഫുട്ബോൾ ആവേശം സിരകളിലേറ്റി കാണികളുമെത്തിയപ്പോൾ ആരവം വാനോളം ഉയർന്നു. ലഹരി വ്യാപനത്തിനെതിരെ വാഴമുട്ടം കിഴക്ക് പുതുപ്പറമ്പിൽ യുവധാര ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മത്സരങ്ങളിൽ 6 ടീമുകൾ മാറ്റുരച്ചു.
വേട്ടകുളംഏലായിൽ ചെളിനിറഞ്ഞ നെൽപ്പാടത്തായിരുന്നു ‘കണ്ടംകളി’യെന്ന് വിശേഷിപ്പിക്കപ്പെടുന്ന മഡ്ഫുട്ബോൾ മത്സരം. പത്തനംതിട്ട സബ് ഇൻസ്പെക്ടർ കെ.ആർ.രാജേഷ് കാൽപന്ത് തട്ടി ഉദ്ഘാടനം ചെയ്തു. ക്ലബ് രക്ഷാധികാരി എസ്.വി.പ്രസന്നകുമാർ അധ്യക്ഷത വഹിച്ചു. ക്ലബ് പ്രസിഡന്റ് സുമി ശ്രീലാൽ, സെക്രട്ടറി അമർജിത്, ശരത് ശിവൻ, മണിലാൽ എന്നിവർ നേതൃത്വം നൽകി. ജേതാക്കൾക്ക് കാഷ് പ്രൈസും ട്രോഫിയും നൽകി.
English Summary:
Football in Rural Kerala: The electrifying energy of a football match in a rural Kerala paddy field transcended the backdrop of addiction among the youth. Their passion for the game created a spectacular display of athleticism and community spirit.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.