ഫോൺ വിളിയിൽ സംശയം: നവവധുവിന് ക്രൂര മർദനം; ഭർത്താവ് അറസ്റ്റിൽ

Mail This Article
പത്തനംതിട്ട ∙ ആരെയും ഫോൺ ചെയ്യാനോ ആരും ഫോണിലേക്ക് വിളിക്കാനോ പാടില്ലെന്ന് പറഞ്ഞു മിക്കദിവസവും വീട്ടിൽ വഴക്കുണ്ടാക്കുന്ന സംശയരോഗിയായ ഭർത്താവ് നവവധുവിനെ മർദിച്ച് അവശയാക്കി. റബർ കമ്പുകൊണ്ട് കവിളിലടിച്ച് അണപ്പല്ല് പൊഴിക്കുകയും ക്രൂരമായി മർദിക്കുകയും ചെയ്ത യുവാവിനെ പെരുനാട് പൊലീസ് അറസ്റ്റ് ചെയ്തു.
വടശേരിക്കര മണിയാർ ചരിവുകാലായിൽ എസ്.ഷാൻ (39) ആണ് പിടിയിലായത്. ഇയാളുടെ ഭാര്യ കെ.ഫാത്തിമയ്ക്ക് (34) ആണ് ഭർതൃവീട്ടിൽ വച്ച് ദേഹോപദ്രവം ഏറ്റത്. ഷാനിന്റെ രണ്ടാം വിവാഹവും ഫാത്തിമയുടെ ആദ്യവിവാഹവുമാണ്. സിപിഒ ആര്യ മൊഴി രേഖപ്പെടുത്തി. എസ്ഐ എ.ആർ.രവീന്ദ്രൻ കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി. അന്വേഷണസംഘത്തിൽ എസ്ഐമാരായ അലോഷ്യസ്, എസ്‌സിപിഒ ഷിന്റോ, സിപിഒമാരായ വിജീഷ്, ബിനു എന്നിവരാണ് ഉണ്ടായിരുന്നത്.