ADVERTISEMENT

കോവളം ∙ മഹാത്മാഗാന്ധിയും അയ്യങ്കാളിയുമായുള്ള കൂടിക്കാഴ്ചയുടെ 85–ാം വാർഷിക അനുസ്മരണ സമ്മേളനം കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ദലിത് വിഭാഗങ്ങളുടെ മുന്നേറ്റത്തിലൂടെ മാത്രമേ യഥാർഥ പുരോഗതി കൈവരിക്കാനാകൂ എന്നും ദലിത് വിഭാഗങ്ങൾക്ക് ലഭിക്കേണ്ട സംവരണ തസ്തികകൾ പോലും പൂർണമായി ലഭിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പട്ടികവിഭാഗ ഫണ്ട് തട്ടിപ്പും വകമാറ്റി ചെലവഴിക്കലുമെല്ലാം സാക്ഷര കേരളത്തിന് അപമാനകരമാണെന്നും അഭിപ്രായപ്പെട്ടു.

വെങ്ങാനൂർ അയ്യങ്കാളി സ്മൃതി മണ്ഡപത്തിൽ നടന്ന സമ്മേളനത്തിൽ ദലിത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ടി.പി.പ്രസാദ് അധ്യക്ഷത വഹിച്ചു.  സംസ്ഥാന പ്രസിഡന്റ് കെ.കെ.ഷാജു, എം.വിൻസന്റ് എംഎൽഎ, ടി.യു.രാധാകൃഷ്ണൻ, പ്രതാപ ചന്ദ്രൻ നായർ, ജി.സുബോധൻ, ശരത്ചന്ദ്ര പ്രസാദ്, ഷാബു ഗോപിനാഥ്, എൻ.എസ്.നുസൂർ, കോളിയൂർ ദിവാകരൻ നായർ, വെങ്ങാനൂർ ശ്രീകുമാർ, പയറ്റു വിള ശശി, കടയ്ക്കാവൂർ അശോകൻ, ആർ.പി. കുമാർ, പുതുക്കരി പ്രസന്നൻ, തൈക്കാട് രമേശൻ, നെയ്യാറ്റിൻകര സന്തോഷ്, അനിത അജിത് കുമാർ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com