ADVERTISEMENT

നാഗർകോവിൽ ∙  നാലുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിന് പിന്നിൽ സ്വർണമോഷണം എന്ന് പൊലീസ്. കഴിഞ്ഞദിവസമാണ് മണവാളക്കുറിച്ചിക്കു സമീപം കടിയപട്ടണം മത്സ്യത്തൊഴിലാളിഗ്രാമത്തിലെ ജോൺ റിച്ചാർഡ്–സഹായ സിൽജ ദമ്പതികളുടെ മകൻ ജോഹൻ റിഷി കൊല്ലപ്പെട്ടത്. വീടിന് മുന്നിൽ നിന്ന് കാണാതായ റിഷിയെ സമീപവാസിയായ ഫാത്തിമയുടെ വീട്ടിലെ അലമാരയ്ക്കുള്ളിൽ നിന്ന് കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ ഫാത്തിമയെ പൊലീസ് അറസ്റ്റ് ചെയ്തു കുട്ടിയുടെ ആഭരണ ങ്ങൾ ഫാത്തിമ പ്രദേശത്തെ ധനകാര്യസ്ഥാപനത്തിൽ പണയം വച്ചതായി  ബന്ധുക്കൾക്ക് വിവരം ലഭിച്ചു. 

ഫാത്തിമയുടെ വീട്ടിൽ നടത്തിയ തിരച്ചിലിലാണ് അലമാരയ്ക്കുള്ളിൽ തുണികൊണ്ടു വായ്മൂടിക്കെട്ടിയനിലയിൽ കുട്ടിയെ കണ്ടത്. വീടിന് മുന്നിൽ കളിച്ചു ക്കൊണ്ടിരുന്ന ജോഹൻ റിഷിയെ തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരികയും അണിഞ്ഞിരുന്ന ആഭരണം അഴിച്ചെടുക്കാൻ ശ്രമിക്കുന്നതിനിടെ ബഹളം  വച്ചതിനെത്തുടർന്ന് വായിൽ തുണികൊണ്ടു കെട്ടുകയുമായിരുന്നുവെന്നും  തുടർന്ന് അബോധവസ്ഥയിലായ  റിഷി യെ അലമാരയ്ക്കുള്ളിൽ വച്ച് പൂട്ടുകയായിരുന്നുവെന്ന് ഫാത്തിമ മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com