ADVERTISEMENT

പുത്തൂർ ∙ കൂടെത്താമസിക്കുന്ന യുവതിയെ കാണാനില്ലെന്നു പൊലീസിൽ പരാതി പറഞ്ഞിട്ടും പരിഗണിച്ചില്ലെന്ന് ആരോപിച്ച് യുവാവ് പുത്തൂർ പൊലീസ് സ്റ്റേഷനു മുന്നിൽ ആത്മഹത്യാശ്രമം നടത്തി. കോട്ടാത്തല കൊഴുവൻപാറയ്ക്കു സമീപം വാടകയ്ക്ക് താമസിക്കുന്ന തിരുവനന്തപുരം നന്ദിയോട് തെങ്ങുംകോണത്ത് മേക്കുംകര വീട്ടിൽ ഷൈജു (47) ആണ് ഇന്നലെ രാവിലെ എട്ടോടെ സ്റ്റേഷനു മുന്നിലെത്തി ശരീരത്തിൽ പെട്രോളൊഴിച്ച് തീ കൊളുത്താൻ ശ്രമിച്ചത്. സംഭവം കണ്ടു നിന്നയാൾ ഓടിയെത്തി തടഞ്ഞതിനാൽ ശ്രമം വിഫലമായി. കഴിഞ്ഞ ഞായർ മുതൽ യുവതിയെ കാണാനില്ലെന്ന് ചൊവ്വ വൈകിട്ട് ഷൈജു സ്റ്റേഷനിലെത്തി അറിയിച്ചിരുന്നതായി പറയുന്നു.

നിയമപരമായി വിവാഹം കഴിച്ചിട്ടില്ലാത്തിനാൽ ഒന്നും ചെയ്യാൻ സാധിക്കില്ല എന്നാണ് പൊലീസ് നൽകിയ മറുപടിയെന്ന് ഷൈജു പറയുന്നു. അതിനു ശേഷമാണ് ഇന്നലെ രാവിലെ ഷൈജു വീണ്ടും സ്റ്റേഷനിലെത്തി ആത്മഹത്യാശ്രമം നടത്തിയത്. ഷൈജുവിന്റെ പരാതി പരിഗണിക്കുകയും ഷൈജു നൽകിയ ഫോൺ നമ്പറിൽ യുവതിയെ വിളിക്കുകയും തിരുവനന്തപുരത്ത് ഹോം നഴ്സായി ജോലി നോക്കുകയാണെന്ന മറുപടി ലഭിക്കുകയും ചെയ്തെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ രാവിലെ വീണ്ടും വരാൻ പറഞ്ഞു ഷൈജുവിനെ മടക്കി അയയ്ക്കുകയായിരുന്നു. ഇന്നലെ മെഡിക്കൽ കോളജ് പൊലീസിന്റെ സഹായത്തോടെ യുവതിയെ കണ്ടെത്തി കൂട്ടിക്കൊണ്ടു വന്നതായും പുത്തൂർ പൊലീസ് അറിയിച്ചു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com