അതിഥിത്തൊഴിലാളി മരിച്ച സംഭവം; പ്രതിയെ ജാർഖണ്ഡിലെത്തി അറസ്റ്റ് ചെയ്തു
Mail This Article
×
വിഴിഞ്ഞം ∙ തലയ്ക്ക് അടിയേറ്റ് ചികിത്സയിലായിരുന്ന അതിഥി തൊഴിലാളി മരിച്ച കേസിൽ ഒളിവിൽ പോയ പ്രതി ലക്കീന്തർ(44)ജാർഖണ്ഡിലെത്തിയ പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിൽ. വിഴിഞ്ഞം സ്റ്റേഷനിലെ എസ്ഐ വിനോദ്, ഫോർട്ട് സ്റ്റേഷൻ എസ്ഐ ദിനേശ്, വിഴിഞ്ഞത്തെ സിപിഒമാരായ ഷിനു, രാമു, സ്പെഷൽ സ്ക്വാഡ് അംഗം ഷിബു എന്നിവരുൾപ്പെട്ട സംഘമാണ് ലക്കീന്തറിനെ ഇന്നലെ അറസ്റ്റ് ചെയ്തതെന്ന് എസ്എച്ച്ഒ പ്രജീഷ് ശശി പറഞ്ഞു.
ജാർഖണ്ഡ് ബൽബടയിലെ പൊലീസ് സഹായത്തോടെ ആണ് പിടികൂടാനായത്. ഇയാൾക്കൊപ്പം ഒളിവിൽ പോയ ആളിനെ കണ്ടെത്താനായിട്ടില്ല. 17ന് രാത്രി 9ന് പുളിങ്കുടി–നെട്ടത്താന്നി റോഡിലെ വീട്ടിൽ നടന്ന സംഘട്ടനത്തിനിടെ തലയ്ക്കു പരുക്കേറ്റു ചികിത്സയിലിരിക്കെ മരിച്ച ജാർഖണ്ഡ് സ്വദേശി കന്ത്ന ലൊഹ്റ(40)ന്റെ മരണവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.