ADVERTISEMENT

തിരുവനന്തപുരം∙ ‘‘ഇനിയെങ്കിലും ഇതു നിർത്താറായില്ലേ? കുറച്ചു നാളായല്ലോ തുടങ്ങിയിട്ട്...’’ കാനം രാജേന്ദ്രന്റെ ചോദ്യത്തിനു കടുപ്പമുണ്ടെങ്കിലും മുഖത്ത് അത്ര കാഠിന്യമില്ല. വീണ്ടും സിപിഐ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ സന്തോഷം മറച്ചുവയ്ക്കുന്നുമില്ല. പാർട്ടിയിലെ വിഭാഗീയതയെക്കുറിച്ചുള്ള ചോദ്യത്തിനാണ് ‘നിർത്താറായില്ലേ’ എന്ന പ്രതികരണമുണ്ടായത്.

trivandrum-divakaran
തിരുവനന്തപുരത്ത് സിപിഐ സംസ്ഥാന സമ്മേളന സ്ഥലത്തുനിന്നും യാത്ര പറഞ്ഞ് കാറിൽ കയറുന്ന സി.ദിവാകരൻ. പ്രായപരിധി പിന്നിട്ടതിനാൽ സംസ്ഥാന കൗൺസിലിൽ നിന്നും ദിവാകരൻ പുറത്തായിരുന്നു.

∙ പക്ഷേ സി.ദിവാകരനും കെ.ഇ.ഇസ്മായിലുമൊക്കെ പരസ്യമായി പ്രതികരിച്ചുവല്ലോ?

നിർത്തൂ.. ഇനിയെങ്കിലും സിപിഐയോടുള്ള ഇത്തരം പ്രയോഗങ്ങൾ നിർത്തണം. സിപിഐ എന്നു പറയുന്നതു വ്യത്യസ്തമായ ഒരു പാർട്ടിയാണ്. ഇവിടെ ഈ പറയുന്ന വിഭാഗീയതയും ഗ്രൂപ്പുമൊന്നും ഇല്ല. ഇതിനകത്ത് ഒരൊറ്റ ഗ്രൂപ്പേയുള്ളൂ– അതു സിപിഐ ഗ്രൂപ്പ് ആണ്.

∙ അങ്ങനെയെങ്കിൽ എങ്ങനെയാണു പരസ്യ നിലപാടുമായി സി.ദിവാകരൻ മാധ്യമങ്ങൾക്കു മുന്നിലെത്തിയത്?

നിങ്ങൾ കണ്ടില്ലേ? അദ്ദേഹം ഇവിടെ ഉണ്ടായിരുന്നല്ലോ.

∙ പ്രായപരിധി മാനദണ്ഡത്തിനെതിരെ ആയിരുന്നു അവരുടെ വിമർശനം.

പ്രായപരിധി നടപ്പിലാക്കാൻ പാർട്ടിയാണു തീരുമാനിച്ചത്. അതു നടപ്പിലാക്കുമെന്നു പറഞ്ഞിരുന്നു. ഇപ്പോൾ നടപ്പിലാക്കി.

∙ മുൻ എംഎൽഎ ഇ.എസ്.ബിജിമോളെ സംസ്ഥാന കൗൺസിലിൽ നിന്നു പുറത്താക്കിയത്?

‌അതു വേറെ കാര്യം. ആരു പുറത്താക്കിയെന്നാണു നിങ്ങൾ പറയുന്നത്?

∙ സംസ്ഥാന കൗൺസിലിലും പാർട്ടി കോൺഗ്രസിലും അവർ ഇല്ലല്ലോ?

സമ്മേളനം തിരഞ്ഞെടുക്കുന്നവരാണു പ്രതിനിധികളാകുന്നത്. അത് ആരെയും പുറത്താക്കാനോ അകത്താക്കാനോ ഒന്നുമല്ല.

∙ നിലവിലുള്ള ശൈലി തന്നെയായിരിക്കുമോ തുടരുക?

പാർട്ടി ശരിയായ വഴിയിലൂടെ മുന്നോട്ടുപോകും. അക്കാര്യം ഞങ്ങൾക്കു നല്ല പോലെ അറിയാം. ആ വഴിയിലൂടെ തന്നെ പോകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com