വീടും സ്ഥലവും എഴുതി നൽകിയില്ല; അമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച മകൻ അറസ്റ്റിൽ

ജിനേഷ്
SHARE

പാലോട്∙ വീടും സ്ഥലവും എഴുതി നൽകാത്തതിന്റെ പേരിൽ അമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച മകൻ കോളച്ചൽ കൊന്നമൂട് തോന്താംകുഴി ശകുന്തള വിലാസത്തിൽ ജിനേഷി(33)നെ പാലോട് പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം മദ്യപിച്ചെത്തിയ ജിനേഷ് അമ്മ ശകുന്തളയെ തലയ്ക്കടിക്കാൻ ശ്രമിച്ചത് ശകുന്തള തടഞ്ഞതിനെ തുടർന്നു കൈ ഒടിഞ്ഞു. വീണ്ടും മർദിച്ചു.

ശകുന്തളയുടെ വിളികേട്ട് നാട്ടുകാർ ഓടിക്കൂടിയെങ്കിലും മകൻ ഒളിവിൽ പോയിരുന്നു. നാട്ടുകാരാണ്  ശകുന്തളയെ ആശുപത്രിയിലെത്തിച്ചത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ  തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. മുൻപും പലതവണ മാതാവിനെ ജിനേഷ് മർദിച്ചിട്ടുണ്ടെന്നും നാട്ടുകാർ പറഞ്ഞു വിലക്കിയിട്ടും കേട്ടിട്ടില്ലെന്നും പറയുന്നു. പാരിപ്പള്ളി റബർ എസ്റ്റേറ്റിൽ കഴിഞ്ഞിരുന്ന ജിനേഷിനെ പാലോട് എസ്എച്ച്ഒ പി. ഷാജിമോന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA