ADVERTISEMENT

ബാലരാമപുരം∙ ടർഫിൽ കളിക്കാൻ പോയി മടങ്ങിയ 15 കാരന്റെ കാലിലൂടെ കാറിന്റെ ടയർ കയറിയിറങ്ങി. സംഭവത്തിന് ശേഷം തമിഴ്നാട് റജിസ്ട്രേഷനിലുള്ള കാർ നിർത്താതെ പോയി. വഴിമുക്ക് പ്രിയതമ ഓഡിറ്റോറിയത്തിന് സമീപം സീതി മൻസിലിൽ എം.അബ്ദുൽ റസാഖ്–സജീല ദമ്പതികളുടെ മകൻ ഷിംനാസിനാണ് പരുക്കേറ്റത്. കരമന–കളിയിക്കാവിള ദേശീയപാതയിൽ ബാലരാമപുരം വഴിമുക്കിന് സമീപം ശനിയാഴ്ച രാത്രി 8 മണിയോടെയാണ് സംഭവം.

റോഡ് കുറുകെ കടക്കുന്നതിനിടെയാണ് അമിത വേഗതയിൽ വന്ന കാർ ഇടിച്ചത്. ഷിംനാസിന്റെ കയ്യിലിരുന്ന 5 വയസ്സുകാരൻ ആദം ഇബ്രാഹിം പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ഷിംനാസിനെ നാട്ടുകാർ ചേർന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. നിർത്താതെപോയ കാർ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ ബാലരാമപുരം പൊലീസിൽ പരാതി നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com