ADVERTISEMENT

ആറു വർഷം മുൻപും തെളിവ് സഹിതം ജിനേഷിനെതിരെ ഗുരുതര ആരോപണവുമായി യുവതി രംഗത്ത് എത്തിയിരുന്നു. തന്റെ മൊബൈൽ ഫോൺ നമ്പർ വിവിധ അശ്ലീല വാട്സാപ് ഗ്രൂപ്പുകളിൽ ജിനേഷ് പങ്കുവച്ചത് യുവതി കണ്ടെത്തി. ഈ സംഭവത്തിൽ യുവതി തെളിവുകൾ ഉൾപ്പെടെ ശേഖരിച്ച് കേസു കൊടുക്കാൻ തീരുമാനിച്ചപ്പോൾ പാർട്ടിക്കാർ വിഷയത്തിൽ ഇടപെട്ടു. എന്നിട്ടും യുവതി പിന്മാറിയില്ല. ഒടുവിൽ ജിനേഷിന്റെ മാതാപിതാക്കൾ ക്ഷമിക്കണമെന്നു അപേക്ഷിച്ചപ്പോൾ ഗാന്ധി ഭവനിൽ 25000 രൂപ അടച്ച് രസീത് കാണിച്ചാൽ പരാതി കൊടുക്കില്ലെന്ന് യുവതി നിലപാടെടുത്തു.. ഇത് നടപ്പായതോടെയാണ് നിയമനടപടികളിലേക്ക് യുവതി പോകാതിരുന്നത്. പക്ഷേ, ഈ വിഷയം അന്ന് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.

ജിനേഷിന്റെ നാട്ടുകാരിയായിരുന്ന യുവതി ഇപ്പോൾ എറണാകുളത്താണ് താമസം. വർഷങ്ങൾക്ക് മുൻപ് നാട്ടിലെ തോട്ടിൽ മാലിന്യം ഒഴുക്കുന്നത് തടയുന്നതിനാണ് ഡിവൈഎഫ്ഐ നേതാവായിരുന്ന ജിനേഷിന്റെ സഹായം യുവതി തേടിയത്. അതിന്റെ ഭാഗമായി കൈക്കലാക്കിയ യുവതിയുടെ ഫോൺ നമ്പറാണ് ജിനേഷ് ദുരുപയോഗം ചെയ്തത്. അപരിചിതർ നിന്ന് നിരന്തരം ഫോൺ കോളുകളും മെസേജുകളും വരാൻ തുടങ്ങിയപ്പോഴാണ് യുവതി സ്വയം അന്വേഷിക്കാൻ തുടങ്ങിയത്. കഴിഞ്ഞ ദിവസമാണ് പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ ജിനേഷ് ഉൾപ്പെടെ എട്ട് പേരെ മലയിൻകീഴ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഫോൺ പരിശോധിച്ചപ്പോൾ മുപ്പതോളം സ്ത്രീകളുടെ വിഡിയോ

മലയിൻകീഴ് ∙ പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് വിളവൂർക്കൽ മലയം ജിനേഷ് ഭവനിൽ ജിനേഷ് ജയന് (29) എതിരെ ഗുരുതരമായ തെളിവുകൾ പൊലീസ് കണ്ടെത്തി.അന്വേഷണത്തിന്റെ ഭാഗമായി ജിനേഷിന്റെ ഫോൺ പരിശോധിച്ചപ്പോൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പെടെ മുപ്പതോളം സ്ത്രീകളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന വിഡിയോ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.

പെൺകുട്ടികൾക്ക് ലഹരി വസ്തുക്കൾ കൊടുക്കുന്ന വിഡിയോകളും ഇതിൽ ഉണ്ട്. ലഹരി മരുന്നും മാരകായുധങ്ങളും ഉപയോഗിക്കുന്നതിന്റെ വിഡിയോകളും ഫോണിൽ പൊലീസ് കണ്ടെത്തി. കൂടുതൽ അന്വേഷണത്തിനായി ഫോൺ സൈബർ സെല്ലിന് കൈമാറിയിട്ടുണ്ടെന്നും മലയിൻകീഴ് പൊലീസ് പറഞ്ഞു. പ്രതികൾ ഇപ്പോൾ റിമാൻഡിൽ ആണ്. സ്ത്രീ സുരക്ഷയ്ക്കും ലഹരിക്ക് എതിരെയും ഒട്ടേറെ പരിപാടികൾ സംഘടിപ്പിക്കുന്ന ഡിവൈഎഫ്ഐയുടെ നേതാവ് തന്നെ സമാന സംഭവത്തി ൽ പിടിയിലായത് പ്രാദേശിക തലത്തിൽ സിപിഎമ്മിനെ വെട്ടിലാക്കി.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com