ഡ്രജർ എത്തി; വിഴിഞ്ഞം തുറമുഖ നിർമാണം വീണ്ടും ട്രാക്കിൽ
Mail This Article
×
വിഴിഞ്ഞം∙രാജ്യാന്തര തുറമുഖത്ത് ഡ്രജർ എത്തി. പുലിമുട്ടു നിർമാണത്തിനു കര മാർഗം കരിങ്കല്ലു നിക്ഷേപവും തുടങ്ങി. ഇതുമായി ബന്ധപ്പെട്ട സാങ്കേതിക ഉപകരണങ്ങളും എത്തിച്ചു. നേരത്തെ കൊല്ലം തുറമുഖത്ത് എത്തിച്ച ശാന്തി സാഗർ 10 എന്ന ഡ്രജറാണ് കഴിഞ്ഞ ദിവസം വിഴിഞ്ഞത്ത് എത്തിച്ചത്.
കാലാവസ്ഥ അനുകൂലമാകുന്ന മുറക്ക് ബെർത്തിനും കരക്കും മധ്യേയുള്ള ഭാഗം നികത്തുന്നതിനുള്ള ഡ്രജിങ് തുടങ്ങും എന്ന് അധികൃതർ പറഞ്ഞു. പുലിമുട്ട് നിർമാണത്തിനു കരമാർഗം കല്ല് നിക്ഷേപിക്കുന്ന ജോലി കഴിഞ്ഞ ദിവസം പരീക്ഷണാർഥമാണ് തുടങ്ങിയത്. പൂർണതോതിൽ തുടങ്ങുന്നത് രണ്ടു ദിവസത്തിനുള്ളിൽ. ഇത്തരം ജോലികൾക്കു വേണ്ട സാങ്കേതിക ഉപകരണങ്ങളും സ്ഥലത്ത് എത്തിച്ചിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.