ശക്തമായ മഴയിൽ വീടിന്റെ രണ്ടു മുറികൾ തകർന്നു

Mail This Article
×
ചിറയിൻകീഴ്∙അഴൂർ ഗ്രാമപഞ്ചായത്തിൽ വാറുവിളാകം ക്ഷേത്രത്തിനു സമീപം ശക്തമായ മഴയിൽ വീടിന്റെ രണ്ടു മുറികൾ തകർന്നു വീണു. അഴൂർ തൈക്കൂട്ടത്തിൽ വീട്ടിൽ മൽസ്യത്തൊഴിലാളിയായ സലിമിന്റെ കോൺക്രീറ്റു വീടിന്റെ പ്രധാനഭാഗമാണു കഴിഞ്ഞ ദിവസം രാത്രി 12മണിയോടെ വൻ ശബ്ദത്തിൽ നിലംപൊത്തിയത്.
അപകടം നടക്കുമ്പോൾ സലിമും ഭാര്യ തൊഴിലുറപ്പു തൊഴിലാളി കൂടിയായ ഷീലയും മൂന്നു പെൺമക്കളും തൊട്ടടുത്ത മുറികളിൽ ഉറങ്ങിക്കിടക്കുകയായിരുന്നു. ശബ്ദം കേട്ടു പുറത്തേക്കു ഓടിയിറങ്ങിയതിനാൽ കുടുംബം വലിയൊരപകടത്തിൽ നിന്നു കഷ്ടിച്ചു രക്ഷപ്പെടുകയായിരുന്നു. വീടിന്റെ പുറകിലുള്ള രണ്ടുമുറികൾ നിശേഷം തകർന്നടിഞ്ഞ നിലയിലാണ്. റവന്യൂ–ഗ്രാമപഞ്ചായത്ത് അധികൃതരെ വിവരമറിയിച്ചതായി സലിം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.