കേന്ദ്രത്തിലെ മുന്നേറ്റവും സംസ്ഥാനത്തെ വിജയവും ആഘോഷമാക്കി കെപിസിസി ആസ്ഥാനം
ഇന്ദിരാ ഭവനിൽ ടിവിയിൽ തിരഞ്ഞെടുപ്പ് ഫലം കണ്ട് ആഹ്ലാദം പ്രകടിപ്പിക്കുന്ന പ്രവർത്തകർ. യുഡിഎഫ്. കൺവീനർ എം.എം.ഹസൻ, രമേശ് ചെന്നിത്തല തുടങ്ങിയവർ സമീപം.
Mail This Article
×
ADVERTISEMENT
തിരുവനന്തപുരം ∙ ആറ്റിങ്ങലിലും തിരുവനന്തപുരത്തും ഡബിൾ ത്രില്ലറിന്റെ ആകാംക്ഷയും ഇന്ത്യ മുന്നണിയുടെ പ്രതീക്ഷയും: ഇത്രയേറെ പിരിമുറക്കത്തിലൊരു തിരഞ്ഞെടുപ്പുഫല ദിനം കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിൽ അടുത്തൊന്നും ഉണ്ടായിട്ടില്ല. ചങ്കിടിപ്പിച്ചും കയ്യടിപ്പിച്ചും അവസാന മണിക്കൂർ വരെ നീണ്ട നാടകീയത കോൺഗ്രസ് ഓഫിസ് ‘നിറഞ്ഞ്’ അനുഭവിച്ചറിഞ്ഞു. തരൂരിന്റെ ജയമുറപ്പിച്ച് രാവിലെ മുതൽ പ്രവർത്തകർ ഇന്ദിരാഭവൻ ഹാളിലുണ്ടായിരുന്നു.
രാവിലെ ടിവിക്കു മുന്നിൽ ആദ്യമെത്തിയതു മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയായിരുന്നു. യുഡിഎഫ് കൺവീനർ എം.എം.ഹസനും പിന്നാലെയെത്തി. നേതാക്കൾക്കു പിന്നിൽ പ്രവർത്തകർ തടിച്ചുകൂടി. കസേര കിട്ടാത്തവർ ജനൽപ്പടികളിലും വരാന്തയിലും നിരന്നു. ആദ്യ മണിക്കൂറിൽ തന്നെ എൻഡിഎക്ക് കടുത്ത മത്സരം നൽകി ഇന്ത്യ മുന്നണിയുടെ മുന്നേറ്റം വിസ്മയത്തോടെയാണ് പ്രവർത്തകർ കണ്ടത്. നമുക്ക് 272 കിട്ടുമോ? കേരളത്തിലെ ഫലത്തെക്കാൾ ഇന്ത്യ മുന്നണിയുടെ മാറിമറിയുന്ന ലീഡായിരുന്നു ചർച്ച.
ഹിന്ദി ചാനലുകളിലെയും മലയാളം ചാനലുകളിലെയും ലീഡ് നിലയിലെ വ്യത്യാസവും ചൂടുള്ള ചർച്ചയായി. ചൂടാറാത്ത ചായയും എത്തി. ചായയുടെ മധുരം തീരുംമുൻപേ എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന്റെ ലീഡ് ഉയരാൻ തുടങ്ങി. ചർച്ച ചങ്കിടിപ്പിന് വഴിമാറി. മലയാളം ചാനലുകൾ മാറിമാറി വച്ച് ഹസൻ ലീഡ് നോക്കുമ്പോൾ സ്വന്തം മൊബൈലിൽ ദേശീയ ചാനലുകൾ കാണുകയായിരുന്നു രമേശ് ചെന്നിത്തല.
എൻഡിഎ ഭൂരിപക്ഷം 17,000 കടന്ന് 20,000 തൊട്ടപ്പോൾ പ്രവർത്തകർ അൽപം പതറി. ‘ 2014 ൽ ഒ.രാജഗോപാൽ ജയിച്ചെന്നു പറഞ്ഞ് ചാനലുകാർ ഇന്റർവ്യൂ വരെ എടുത്തതാ... ഈ ലീഡ് കാര്യമാക്കേണ്ട’ – പ്രവർത്തകരിലൊരാളുടെ കമന്റ്. കോവളം, നെയ്യാറ്റിൻകര, പാറശാല ഒക്കെ എണ്ണാൻ കിടക്കുന്നുവെന്നും ലീഡ് മാറുമെന്നും കെപിസിസി സെക്രട്ടറി ശരത്ചന്ദ്രപ്രസാദ്.
ഉച്ചയോടെ എൻഡിഎ ലീഡ് കുറഞ്ഞുതുടങ്ങിയതോടെ വീണ്ടും രംഗം സജീവമായി. ലീഡ് നിലയിൽ പോസിറ്റീവ് ട്രെൻഡ് കണ്ടതോടെ ചാനലുകൾക്ക് ഇന്റർവ്യൂ കൊടുക്കാനും രമേശ് ചെന്നിത്തല തയാറായി. റായ്‌ബറേലിയിലും വയനാട്ടിലും രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം 3 ലക്ഷം കടന്നപ്പോൾ കയ്യടി മുഴങ്ങി.
1.22ന് തരൂർ ലീഡ് ചെയ്യുന്നതായി ആദ്യ വിവരം കയ്യടികളും ആർപ്പുവിളികളും മുദ്രാവാക്യങ്ങളുമായാണ് പ്രവർത്തകർ വരവേറ്റത്. കന്റോൺമെന്റ് ഹൗസിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ഇതിനിടെ മാധ്യമങ്ങളുടെ മുന്നിലെത്തി. സംസ്ഥാനത്ത് യുഡിഎഫ് ട്രെൻഡ് ഉറപ്പിച്ചശേഷമായിരുന്നു നേതാക്കളുടെ പ്രതികരണം.
2 മണി കഴിഞ്ഞതോടെ തരൂരിന്റെ ഭൂരിപക്ഷം 15000 കടന്ന് വിജയമുറപ്പിച്ചു. സൂപ്പർ ഓവറിലെ സൂപ്പർ ലീഡ്. ഡോ.ശശി തരൂർ ഉടൻ ഇന്ദിരാഭവനിലെത്തുമെന്ന വാർത്ത അറിഞ്ഞതോടെ എല്ലാവരും മുറ്റത്തേക്കിറങ്ങി ആഘോഷം തുടങ്ങി. ഡിജെ പാട്ടുകളും പടക്കവും വർണപ്പുകയും കെപിസിസി ആസ്ഥാനത്തെ ഉത്സവപ്പറമ്പാക്കി. ആവേശത്തിനു നടുവിലേക്ക് വിജയകിരീടം ചൂടിയെത്തിയ തരൂരിനെ എടുത്തുയർത്തിയാണ് പ്രവർത്തകർ ഓഫിസിനുള്ളിലെത്തിച്ചത്.
ചരിത്രവിജയത്തിലും മൗനസാന്ദ്രം മാരാർജി ഭവൻ തിരുവനന്തപുരം ∙ കേരളത്തിൽ ആദ്യമായി ലോക്സഭാ സീറ്റ് നേടുന്നതിലേക്ക് സുരേഷ് ഗോപിയിലൂടെ നടന്നടുക്കുന്നതിന്റെ വ്യക്തമായ സൂചന വന്നിട്ടും ബിജെപിയുടെ സംസ്ഥാന കാര്യാലയമായ മാരാർജി ഭവനിൽ ആവേശം തിളച്ചില്ല. 10,000 വീതം സുരേഷ് ഗോപി ലീഡുയർത്തുമ്പോൾ പ്രവർത്തകർ കയ്യടിച്ചെങ്കിലും ദേശീയ തലത്തിൽ ഉദ്ദേശിച്ച നേട്ടം കിട്ടാത്തതിന്റെ വിഷാദം ഓഫിസിൽ ചൂഴ്ന്നു നിന്നു.
ഉത്തർപ്രദേശിൽ പാർട്ടി പിന്നോട്ടുപോയത് മലയാള ടിവി ചാനലുകൾ ആഘോഷമാക്കിയപ്പോൾ നേതാക്കൾ ദേശീയ ചാനലുകളിലേക്ക് മാറി. രാജീവ് ചന്ദ്രശേഖർ ലീഡ് ഇരുപതിനായിരത്തോളം ഉയർത്തിയതോടെ കേരളത്തിന്റെ പ്രഭാരി പ്രകാശ് ജാവദേക്കറും ഓഫിസിലെത്തി. ചരിത്രം സൃഷ്ടിച്ച് 2 സീറ്റുകളിൽ ബിജെപി ജയിക്കുന്നുവെന്ന് അദ്ദേഹം മാധ്യമങ്ങളോട് അവകാശപ്പെട്ടു.
പിന്നീട് അദ്ദേഹം സുരേഷ് ഗോപിയുടെ വീട്ടിലേക്കു പോയി. സുരേഷ് ഗോപി ജയം ഉറപ്പിക്കുന്നുവെന്ന വാർത്ത വന്നതോടെയാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ഓഫിസിലെത്തിയത്. വോട്ടെണ്ണലിന്റെ മണിക്കൂറുകളിൽ ഏറെ സമയം മുന്നിൽ നിന്ന രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരം തീരമേഖലയിലെ വോട്ടെണ്ണിത്തുടങ്ങിയതോടെ തോൽവിയിലേക്കു പോയത് നേതാക്കളെയും പ്രവർത്തകരെയും കടുത്ത നിരാശയിലാക്കി.
ആറ്റിങ്ങലിലെ ഫോട്ടോ ഫിനിഷിൽ വി. മുരളീധരൻ പരാജയപ്പെട്ടതു നിരാശയ്ക്ക് ആക്കം കൂട്ടി. പിന്നീടു വൈകിട്ട് സുരേഷ് ഗോപി എത്തിയപ്പോഴുള്ള ലഡുവിതരണവും ആഹ്ലാദപ്രകടനവും സ്വീകരണവുമൊക്കെയായിട്ടാണ് ഓഫിസിനു ജീവൻ വച്ചത്.
ആളും ആരവവുമില്ല; നിശ്ശബ്ദം എകെജി സെന്റർ തിരുവനന്തപുരം ∙ വോട്ട് എണ്ണുന്നതിനു മുൻപു തന്നെ സിപിഎം വിധി ഉറപ്പിച്ചിരുന്നോ? ഇന്നലെ രാവിലെ എകെജി സെന്ററിനു മുന്നിലെ കാഴ്ചകൾ അങ്ങനെ തോന്നിപ്പിക്കുന്നതായിരുന്നു. മുൻ തിരഞ്ഞെടുപ്പുകളിൽ, ഫലപ്രഖ്യാപന ദിവസം പ്രവർത്തകർ പുറത്ത് കാത്തുനിൽക്കും, മുന്നേറ്റം ഉണ്ടായെന്ന വിവരം ലഭിച്ചാലുടൻ മുദ്രാവാക്യം വിളി ഉയരും. എന്നാൽ ഇന്നലെ, കവാടത്തിനു പുറത്ത് നാലഞ്ചു പൊലീസുകാരും റിസപ്ഷനിൽ പാർട്ടി ചാനലിലെ വാർത്ത കേൾക്കുന്ന ഏതാനും പ്രവർത്തകരും മാത്രം.
തിരഞ്ഞെടുപ്പിൽ മത്സരിച്ച പാർട്ടിയുടെ ഓഫിസ് ആണെന്നുപോലും തോന്നില്ല. ചാനലിൽ നോക്കി ഇരുന്നവർക്കു മുന്നിലേക്കു പ്രതീക്ഷയുടെ ഫ്ലാഷുകൾ വന്നു. ഇടതുമുന്നണി 8 സീറ്റുകളിൽ മുന്നിൽ. ചിലർ കസേര അൽപം കൂടി ടിവിയോട് ചേർത്തിട്ടു. അപ്പോഴേക്കും ഇടതുമുന്നണി യുഡിഎഫിനൊപ്പം എത്തി. തപാൽ വോട്ടുകളാണ് എണ്ണുന്നതെന്ന ഫ്ലാഷ് വന്നപ്പോൾ ഒരാളുടെ കമന്റ്: ‘ആ വോട്ടിൽ നമ്മളാണല്ലോ മുന്നിൽ.’ കേട്ടയാൾ തലയാട്ടി.
8.43ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ എത്തി. ആരോടും ഒന്നും മിണ്ടാതെ അദ്ദേഹം മുകളിലത്തെ നിലയിലെ ഓഫിസിലേക്കു പോയി. വേറെ ആരുണ്ട് മുകളിൽ? ഒരാൾ റിസപ്ഷനിസ്റ്റിനോടു ചോദിച്ചു. പി.കെ.ബിജുവും എം.സ്വരാജും നേരത്തേ വന്നിട്ടുണ്ടെന്നു മറുപടി.മുന്നിൽനിന്ന ഇടതു സ്ഥാനാർഥികൾ മെല്ലെ യുഡിഎഫിനു വഴി മാറുന്ന ഫ്ലാഷുകളായിരുന്നു പിന്നീട്.
പാലക്കാടും കാസർകോടും ഉൾപ്പെടെ നാലഞ്ചെണ്ണത്തിൽ പാർട്ടിയുടെ സ്ഥാനാർഥികൾ ലീഡ് ചെയ്യുന്നുണ്ട് എന്ന ആശ്വാസത്തോടെ പാർട്ടിപത്രം തുറന്നുനോക്കിയ ആൾ ഒന്നു തല ഉയർത്തുമ്പോഴേക്കും അതാ പാലക്കാട് എ.വിജയരാഘവൻ പിന്നിലേക്ക്.
കുറച്ച് വോട്ടുകൾക്കാണെന്ന് അവതാരകൻ പറഞ്ഞപ്പോൾ പ്രതീക്ഷ. മെല്ലെ പത്രം മടക്കി മേശപ്പുറത്തു വച്ചിട്ട് ചാനലിൽ ശ്രദ്ധിച്ചു. കാസർകോട്ടെ എം.വി. ബാലകൃഷ്ണനും പിന്നിൽ. സിപിഎമ്മിനു മേൽക്കൈയുള്ള നിയമസഭാ മണ്ഡലങ്ങൾ എണ്ണാനിരിക്കുന്നതേയുള്ളൂ എന്ന അവതാരകന്റെ വാക്കുകൾ കേട്ട ഒരാൾ അടുത്തിരുന്ന ആളിനോട്, ‘ഉണ്ണിത്താൻ ഇത്തവണ തോൽക്കുമെന്ന് അവിടത്തെ സഖാക്കൾ അന്നേ പറഞ്ഞതാ...’ അപ്പോഴേക്കും രാജ്മോഹൻ ഉണ്ണിത്താൻ ലീഡിൽ!
മുറ്റത്തു നിന്ന ഒരാൾ എതിരെയുള്ള പാർട്ടി ഫ്ലാറ്റിൽ ചൂണ്ടി ചോദിച്ചു, ‘അവിടെ കിടക്കുന്നത് ഇപി സഖാവിന്റെ കാറല്ലേ? സഖാവ് ഇങ്ങോട്ടു വന്നില്ല?’ കേട്ടുനിന്ന ആളിന്റെ മറുപടി: ‘രണ്ടിടത്തെയും ടിവിയിൽ ഒരേ വാർത്തയല്ലേ?’. മറ്റൊരാൾ പറഞ്ഞു, ‘ഇപി സഖാവ് ഇന്നലെ കണ്ണൂരിലേക്കു പോയി’.
ഇതിനിടെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനാവൂർ നാഗപ്പൻ എത്തി. മറ്റുള്ളവർക്കൊപ്പം അദ്ദേഹവും ചാനൽ വാർത്ത നോക്കി നിൽക്കെ, നരേന്ദ്ര മോദി 6000 വോട്ടിനു പിന്നിലെന്ന് ഫ്ലാഷ്. എല്ലാവർക്കും ആവേശം. വാരാണസിയിലെ കോൺഗ്രസ് സ്ഥാനാർഥി ആര്? എങ്ങനെ മോദി പിന്നിലായി എന്നൊക്കെയായി പിന്നീടുള്ള വർത്തമാനങ്ങൾ. ആനാവൂർ പോയതും സ്വരാജ് വന്നു. അപ്പോൾ തൃശൂരിൽ സുരേഷ് ഗോപിയുടെ ലീഡ് 7000 ൽ എത്തിയെന്ന വാർത്ത. സ്വരാജ് ഒരു മിനിറ്റ് വാർത്ത കണ്ട ശേഷം അകത്തേക്കു മടങ്ങി. അപ്പോൾ സിപിഎം സ്ഥാനാർഥികളിൽ രാധാകൃഷ്ണൻ മാത്രമായിരുന്നു മുന്നിൽ.
1 / 50
ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേടിയ വിജയത്തെത്തുടർന്ന് മഹിളാകോൺഗ്രസ് സെക്രട്ടേറിയറ്റിനു മുന്നിൽ പായസം വിതരണം ചെയ്തപ്പോൾ.
ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ∙മനോരമ
2 / 50
ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേടിയ വിജയത്തെത്തുടർന്ന് മഹിളാകോൺഗ്രസ് സെക്രട്ടേറിയറ്റിനു മുന്നിൽ പായസം വിതരണം ചെയ്തപ്പോൾ.
ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ∙മനോരമ
3 / 50
ലോക്സഭാ തിരഞ്ഞെടുപ്പിൽ കെ.സുധാകരന്റെ വിജയത്തിൽ കണ്ണൂരിൽ ആഹ്ളാദം പ്രകടിപ്പിക്കുന്ന യുഡിഎഫ് പ്രവർത്തകർ. ചിത്രം : സമീർ എ ഹമീദ് ∙ മനോരമ
4 / 50
ലോക്സഭാ തിരഞ്ഞെടുപ്പിൽ കെ.സുധാകരന്റെ വിജയത്തിൽ കണ്ണൂരിൽ ആഹ്ളാദം പ്രകടിപ്പിക്കുന്ന യുഡിഎഫ് പ്രവർത്തകർ. ചിത്രം : സമീർ എ ഹമീദ് ∙ മനോരമ
5 / 50
ലോക്സഭാ തിരഞ്ഞെടുപ്പിൽ കെ.സുധാകരന്റെ വിജയത്തിൽ കണ്ണൂരിൽ ആഹ്ളാദം പ്രകടിപ്പിക്കുന്ന യുഡിഎഫ് പ്രവർത്തകർ.ചിത്രം : സമീർ എ ഹമീദ് ∙ മനോരമ
6 / 50
ലോക്സഭാ തിരഞ്ഞെടുപ്പിൽ കെ.സുധാകരന്റെ വിജയത്തിൽ കണ്ണൂരിൽ ആഹ്ളാദം പ്രകടിപ്പിക്കുന്ന യുഡിഎഫ് പ്രവർത്തകർ. ചിത്രം : സമീർ എ ഹമീദ് ∙ മനോരമ
7 / 50
ലോക്സഭാ തിരഞ്ഞെടുപ്പിൽ കെ.സുധാകരന്റെ വിജയത്തിൽ കണ്ണൂരിൽ ആഹ്ളാദം പ്രകടിപ്പിക്കുന്ന യുഡിഎഫ് പ്രവർത്തകർ. ചിത്രം : സമീർ എ ഹമീദ് ∙ മനോരമ
8 / 50
ലോക്സഭാ തിരഞ്ഞെടുപ്പിൽ കെ.സുധാകരന്റെ വിജയത്തിൽ കണ്ണൂരിൽ ആഹ്ളാദം പ്രകടിപ്പിക്കുന്ന യുഡിഎഫ് പ്രവർത്തകർ. ചിത്രം : സമീർ എ ഹമീദ് ∙ മനോരമ
9 / 50
ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേടിയ വിജയത്തെത്തുടർന്ന് മഹിളാകോൺഗ്രസ് സെക്രട്ടേറിയറ്റിനു മുന്നിൽ പായസം വിതരണം ചെയ്തപ്പോൾ. ചിത്രം : റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙ മനോരമ
10 / 50
ഡൽഹി പണ്ഡിറ്റ് പന്ത് മാർഗിലെ ബിജെപി സംസ്ഥാന ആസ്ഥാനത്തു നടന്ന ലോക്സഭാ തിരഞ്ഞെടുപ്പ് വിജയാഘോഷത്തിൽ നടനും എംപിയുമായ മനോജ് തിവാരിയുടെ പാട്ടിനൊപ്പം കയ്യടിക്കുന്ന നിയുക്ത എംപിമാരായ ബാസുരി സ്വരാജ്, പ്രവീൺ ഖണ്ഡേൽവാൾ, യോഗേന്ദ്ര ചന്ദോലിയ, രാംവീർ സിങ് ബിദുഡി, കമൽജീത്ത് ശെരാവത്ത്, ഹർഷ് മൽഹോത്ര എന്നിവർ. സംസ്ഥാന അധ്യക്ഷൻ വീരേന്ദർ സച്ച്ദേവ സമീപം. ചിത്രം : ജോസ്കുട്ടി പനയ്ക്കല് ∙ മനോരമ
11 / 50
തൃശൂർ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി വിജയ വിവരം അറിഞ്ഞശേഷം തിരുവനന്തപുരത്തെ വീട്ടിൽ ഭാര്യ രാധിക മധുരം വിതരണം ചെയ്യുന്നു. മകൾ ഭാഗ്യ സമീപം. ചിത്രം : റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙മനോരമ
12 / 50
വോട്ടെണ്ണൽ ദിവസം തിരുവനന്തപുരം ഇന്ദിരാ ഭവനിൽ ടെലിവിഷൻ നേക്കി മൽസര ഫലം വീക്ഷിക്കുന്ന യുഡിഎഫ് കൺവീനർ എം.എം ഹസൻ, കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല തുടങ്ങിയവർ. ചിത്രം : റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙മനോരമ
13 / 50
തൃശൂർ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി വിജയ വിവരം അറിഞ്ഞശേഷം തിരുവനന്തപുരത്തെ വീട്ടിൽ മാധ്യമ പ്രവർത്തകരെ കാണുന്നു. ചിത്രം : റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙മനോരമ
14 / 50
ഒരു കുടുംബചിത്രം: തൃശൂർ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി വിജയ വിവരം അറിഞ്ഞശേഷം തിരുവനന്തപുരത്തെ വീട്ടിൽ മരുമകൻ ശ്രയസ് മോഹൻ, മക്കളായ ഭാഗ്യ, ഗോകുൽ, ഭാര്യ രാധിക, മകൻ മാധവ് എന്നിവർക്കൊപ്പം സന്തോഷം പങ്കിടുന്നു. ചിത്രം : റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙മനോരമ
15 / 50
തൃശൂർ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി വിജയ വിവരം അറിഞ്ഞശേഷം തിരുവനന്തപുരത്തെ വീട്ടിൽ മാധ്യമ പ്രവർത്തകരെ കാണുന്നു. ചിത്രം : റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙മനോരമ
16 / 50
കേരള പ്രഭാരി പ്രകാശ് ജാവഡേക്കർ തിരുവനന്തപുരം മരാർജി ഭവനിൽ എത്തിയപ്പോൾ. ചിത്രം : ശ്രീലക്ഷ്മി ശിവദാസ് ∙മനോരമ
17 / 50
ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ നിന്ന് വിജയിച്ച എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപിക്ക് തിരുവനന്തപുരം മാരാർജി ഭവനിൽ നൽകിയ സ്വീകരണം. ചിത്രം : ശ്രീലക്ഷ്മി ശിവദാസ് ∙മനോരമ
18 / 50
റി-കൗണ്ടിങ് ഫലം അറിഞ്ഞു പുറത്തേക്കു വരുന്ന അടൂർ പ്രകാശ്. ചിത്രം : ശ്രീലക്ഷ്മി ശിവദാസ് ∙മനോരമ
19 / 50
കേരള കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫും കോട്ടയം ലോക് സഭാ മണ്ഡലത്തിൽ വിജയിച്ച യുഡിഎഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജും പരസ്പരം മധുരം കൈമാറുന്നു. മോൻസ് ജോസഫ് എംഎൽഎ, കേരള കോൺഗ്രസ് വർക്കിങ് ചെയർമാൻ പി.സി.തോമസ് എന്നിവർ സമീപം. ചിത്രം : റസൽ ഷാഹുൽ ∙മനോരമ
20 / 50
കോട്ടയം ലോക് സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് വിജയത്തിനു ശേഷം കേരള കോണ്ഗ്രസ് സംസ്ഥാന ഓഫിസിലെത്തിയ ഫ്രാൻസിസ് ജോർജ് അണിയിച്ച ത്രിവർണ്ണ ഷാൾ പാർട്ടി ചെയർമാൻ പി.ജെ.ജോസഫ് തിരികെ അണിയിക്കുന്നു. തിരഞ്ഞെടുപ്പ് വിജയം അറിഞ്ഞതിനു ശേഷം പ്രാർഥിക്കാനെത്തിയ ഫ്രാൻസിസ് ജോർജ്. ചാണ്ടി ഉമ്മൻ എംഎൽഎ സമീപം. ചിത്രം : റസൽ ഷാഹുൽ ∙മനോരമ
21 / 50
പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ ലോക്സഭയിലേക്കുള്ള തിരഞ്ഞെടുപ്പ് വിജയം അറിഞ്ഞതിനു ശേഷം പ്രാർഥിക്കാനെത്തിയ ഫ്രാൻസിസ് ജോർജ്. ചാണ്ടി ഉമ്മൻ എംഎൽഎ സമീപം. ചിത്രം : റസൽ ഷാഹുൽ ∙മനോരമ
22 / 50
പാലക്കാട് ലോക്സഭാ മണ്ഡലത്തിൽ വിജയം ഉറപ്പിച്ചു വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്ന് പുറത്തേക്കിറങ്ങിയ യുഡിഎഫ് സ്ഥാനാർഥി. ചിത്രം : ഗിബി സാം ∙മനോരമ
23 / 50
പാലക്കാട് ലോക്സഭാ മണ്ഡലത്തിൽ വിജയിച്ച യുഡിഎഫ് സ്ഥാനാർഥി വി.കെ ശ്രീകണ്ഠൻ പ്രവർത്തകരോടൊപ്പം നഗരത്തിൽ നടത്തിയ വിജയാഘോഷം. ചിത്രം : ഗിബി സാം ∙മനോരമ
24 / 50
യുഡിഎഫ് പ്രവർത്തകർ പത്തനംതിട്ട സെൻട്രൽ ജംക്ഷനിൽ ആഹ്ലാദ പ്രകടനം നടത്താൻ എത്തിയപ്പോൾ. ചിത്രം: ഹരിലാൽ∙ മനോരമ
25 / 50
പത്തനംതിട്ട യുഡിഎഫ് സ്ഥാനാർഥി ആൻ്റോ ആൻ്റണിയെ പ്രവർത്തകർ ഉയർത്തുന്നു. ചിത്രം: മനോരമ
26 / 50
തിരുവനന്തപുരത്ത് യുഡിഎഫ് പ്രവർത്തകരുടെ ആഹ്ലാദ പ്രകടനം. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ∙ മനോരമ
27 / 50
തിരുവനന്തപുരത്ത് കോൺഗ്രസ് പ്രവർത്തകരുടെ ആഹ്ലാദപ്രകടനം. ചിത്രം: മനോജ് ചേമഞ്ചേരി∙ മനോരമ
28 / 50
കോണ്ഗ്രസ് പ്രവർത്തകരുടെ ആഹ്ലാദ പ്രകടനം. ചിത്രം: ജിതിൻ ജോയൽ ഹാരിം∙ മനോരമ
29 / 50
കോട്ടയം പാർലമെൻറ് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് വിജയം ആഘോഷിക്കുന്ന യുഡിഎഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജ്. ചിത്രം: റസൽ ഷാഹുൽ∙ മനോരമ
30 / 50
പത്തനംതിട്ട ലോക്സഭാ മണ്ഡലം യുഡിഫ് സ്ഥാനാർഥി ആൻ്റോ ആൻറണി വിജയിച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ച് പ്രവർത്തകർ നഗരത്തിൽ നടത്തിയ റോഡ് ഷോ. ചിത്രം: ഹരിലാൽ∙ മനോരമ
31 / 50
കോട്ടയം പാർലമെൻറ് മണ്ഡലത്തിൽ വിജയിച്ച യുഡിഎഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജും കേരള കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫും പരസ്പരം മധുരം കൈമാറുന്നു. ചിത്രം: റസൽ ഷാഹുൽ∙ മനോരമ
32 / 50
തിരുവനന്തപുരം മാരാർജി ഭവനിൽ നടന്ന വാർത്താ സമ്മേളനത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ സംസാരിക്കുന്നു. ചിത്രം: ശ്രീലക്ഷ്മി ശിവദാസ്∙ മനോരമ
33 / 50
പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി വി.കെ. ശ്രീകണ്ഠൻ പ്രവർത്തകർക്കൊപ്പം ആഹ്ലാദം പങ്കിടുന്നു. ചിത്രം: വിബി ജോബ്∙ മനോരമ
34 / 50
രാജ്മോഹൻ ഉണ്ണിത്താൻ കാഞ്ഞങ്ങാട്ടെ വീട്ടിൽ ഭാര്യയ്ക്കും മക്കൾക്കുമൊപ്പം സന്തോഷം പങ്കിടുന്നു. ചിത്രം: അഭിജിത്ത് രവി: മനോരമ
35 / 50
തിരഞ്ഞെടുപ്പ് വിജയത്തെ തുടർന്ന് വടകരയിലെ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിന് മധുരം നൽകുന്ന എം.കെ. രാഘവൻ. ചിത്രം: മനോരമ
36 / 50
രാജ്മോഹൻ ഉണ്ണിത്താൻ കാഞ്ഞങ്ങട്ടെ വീട്ടിൽ. ചിത്രം: അഭിജിത്ത് രവി∙ മനോരമ
37 / 50
തിരുവനന്തപുരത്ത് യുഡിഎഫ് പ്രവർത്തകര് വിജയം ആഘോഷിക്കുന്നു. ചിത്രം: മനോജ് ചേമഞ്ചേരി∙ മനോരമ
38 / 50
തൃശൂരിലെ തിരഞ്ഞെടുപ്പ് വിജയത്തിനു ശേഷം മാധ്യമങ്ങളെ കാണുന്ന സുരേഷ് ഗോപി. ചിത്രം : റിങ്കുരാജ് മട്ടാഞ്ചേരിയിൽ∙ മനോരമ
39 / 50
കണ്ണൂരില് യുഡിഎഫ് പ്രവർത്തകരുടെ വിജയാഘോഷം.
ചിത്രം : മനോരമ
40 / 50
ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാർഥി കെ.സി. വേണുഗോപാൽ ഭാര്യയ്ക്ക് മധുരം നല്കുന്നു. ചിത്രം : നിഖിൽ രാജ് ∙ മനോരമ
41 / 50
ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാർഥി കെ.സി. വേണുഗോപാൽ യുഡിഎഫ് പ്രവർത്തകർക്കൊപ്പം വിജയം ആഘോഷിക്കുന്നു. ചിത്രം : നിഖിൽ രാജ് ∙ മനോരമ
42 / 50
എറണാകുളം മണ്ഡലത്തിൽ വിജയം ഉറപ്പിച്ച യുഡിഎഫ് സ്ഥാനാർഥി ഹൈബി ഈഡനെ പ്രവർത്തകർ ചേർന്നുയർത്തി ആഹ്ലാദപ്രകടനം നടത്തുന്നു.
ചിത്രം : ജിബിന് ചെമ്പോല ∙ മനോരമ
43 / 50
യുഡിഎഫ് സ്ഥാനാർഥി കെ.സി. വേണുഗോപാലിന്റെ വിജയാഘോഷം : നിഖിൽ രാജ് ∙ മനോരമ
44 / 50
എറണാകുളം ഡിസിസി ഓഫിസിനു മുൻപിൽ ആഹ്ലാദപ്രകടനം നടത്തുന്ന യുഡിഎഫ് പ്രവർത്തകർ.
ചിത്രം : ജിബിന് ചെമ്പോല ∙ മനോരമ
45 / 50
യുഡിഎഫ് സ്ഥാനാർഥി കെ.സി. വേണുഗോപാലിന് ഭാര്യ മധുരം നൽകുന്നു. ചിത്രം : നിഖിൽ രാജ് ∙ മനോരമ
46 / 50
ആഹ്ലാദ പ്രകടനം നടത്തുന്ന ഇടുക്കിയിലെ യുഡിഎഫ് സ്ഥാനർഥി ഡീൻ കുര്യാക്കോസും പാർട്ടി പ്രവർത്തകരും. ചിത്രം : റെജു അർണോൾഡ് ∙ മനോരമ
47 / 50
കോഴിക്കോട് ലീഗ് ഹൗസിന് മുന്നിൽ ആഹ്ലാദ പ്രകടനം നടത്തുന്ന പ്രവർത്തകർ. ചിത്രം : അബു ഹാഷിം ∙ മനോരമ
48 / 50
തൃശൂർ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപിയുടെ തിരുവനന്തപുരത്തെ വീടിനു മുന്നിൽ നിലയുറപ്പിച്ചിരിക്കുന്ന മാധ്യമപ്രവർത്തകർ. ചിത്രം : റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙ മനോരമ
49 / 50
കണ്ണൂർ ഡിസിസി ഓഫിസിന് മുന്നിൽ ആഹ്ലാദ പ്രകടനം നടത്തുന്ന കോൺഗ്രസ് പ്രവർത്തകർ. ചിത്രം : സമീർ എ ഹമീദ് ∙ മനോരമ
50 / 50
തൃശൂരിലെ ബിജെപി സ്ഥാനാർഥിയായ സുരേഷ് ഗോപിയുടെ ലീഡ് നില 50,000 കടന്നപ്പോൾ ആഹ്ലാദം പ്രകടിപ്പിക്കുന്ന പാർട്ടി പ്രവർത്തകർ. ചിത്രം: ഉണ്ണി കോട്ടയ്ക്കൽ ∙ മനോരമ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.