6 വർഷം മുൻപു നടന്ന പീഡനശ്രമം: ക്രിക്കറ്റ് പരിശീലകൻ അറസ്റ്റിൽ

Mail This Article
×
തിരുവനന്തപുരം∙ ആറു വർഷം മുൻപ് നടന്ന പീഡനശ്രമ കേസിൽ ക്രിക്കറ്റ് പരിശീലകനെ പൊലീസ് അറസ്റ്റ് ചെയ്തു. ശ്രീവരാഹം വരാഹനഗർ പനോട്ട് മുടുമ്പിൽ വീട്ടിൽ എം.മനുവിനെ ആണ് കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ക്രിക്കറ്റ് പരിശീലനത്തിന് എത്തിയ 11കാരിയോട് വാഷ്റൂമിൽ വച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്.
2018ൽ നഗരത്തിലെ സ്റ്റേഡിയത്തിൽ കോച്ചിങ്ങിന് എത്തിയപ്പോഴാണ് പെൺകുട്ടിക്ക് ദുരനുഭവം ഉണ്ടായത്. പിന്നീട് ചെന്നൈയിലേക്ക് താമസം മാറിപ്പോയി. കഴിഞ്ഞ ദിവസം അതേ സ്റ്റേഡിയത്തിൽ മത്സരത്തിന് എത്തിയ പെൺകുട്ടി മനുവിനെ കാണുകയും ചൈൽഡ് ലൈനിൽ വിളിച്ച് പരാതി അറിയിക്കുകയുമായിരുന്നു. ഇയാൾക്ക് എതിരെ 2022ലും സമാനമായ രീതിയിൽ കേസ് ഉണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.