ADVERTISEMENT

വർക്കല∙ പാപനാശം തീരത്തേക്കു ഒഴുകുന്ന തോടിന് കുറുകെയുള്ള നടപ്പാലം ദ്രവിച്ചു അപകടാവസ്ഥയിലായി. കർക്കടക വാവിനു പതിനായിരങ്ങൾ കടന്നുവരുന്ന വേളയിലും നടപ്പാലത്തിന്റെ ഒരു വശത്തെ കൈവരി തകർന്നു കിടക്കുകയാണ്. ഇരുമ്പ് ഫ്രെയിമിൽ തീർത്ത പാലത്തിന്റെ പല ഭാഗങ്ങളും തുരുമ്പെടുത്തു. പാപനാശം ഭാഗത്തു നിന്നു മെയിൻ ബീച്ചിലേക്കുള്ള കടക്കാനുള്ള വഴിയാണിത്. അല്ലെങ്കിൽ തീരത്തേക്ക് ഒഴുകുന്ന തോടിലെ മലിന ജലത്തിലിറങ്ങി അപ്പുറത്തേക്കു കടക്കണം.

തീരം ചേർന്നു പ്രവർത്തിക്കുന്ന പല സ്ഥാപനങ്ങളിലെയും ഡ്രെയ്നേജ് ഈ തോടിലേക്കു ഒഴുക്കുന്നുവെന്ന പരാതി നേരെത്തേ തന്നെ വ്യാപകമാണ്. ഏതാനും വർഷം മുൻപ് ടൂറിസം വകുപ്പാണ് ഏകദേശം 15 മീറ്റർ നീളവും രണ്ട‌് മീറ്ററോളം വീതിയുള്ള ഇരുമ്പുപാലം നിർമിച്ചത്. ഉപ്പു കാറ്റ് നിരന്തരം ഏൽക്കുന്നത് പ്രതിരോധിക്കാൻ സംരക്ഷണം ഒരുക്കാത്തതും പാലം പെട്ടെന്നു ദ്രവിച്ചുപോകുന്നതിനു കാരണമായി. രാത്രി  ആളുകൾ തോട്ടിലേക്കു വീഴാനും സാധ്യതയേറെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com