ADVERTISEMENT

പോത്തൻകോട്∙ നന്നാട്ടുകാവ് ചിന്ത ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സംഘടിപ്പിച്ച ഡിജെ പാർട്ടിക്കായി വൈദ്യുതി പോസ്റ്റിൽ സ്ഥാപിച്ച ഫ്യൂസ് ഊരിയതുമായി ബന്ധപ്പെട്ട തർക്കം കൂട്ടയടിയിൽ കലാശിച്ചു. ഒരു മണിക്കൂറോളം സ്ഥലത്ത് ഭീകരാന്തരീക്ഷമായിരുന്നു. ഏഴ് പേർക്ക് പരുക്കേറ്റതായി വിവരം. രാഷ്ട്രീയ വിരോധത്താൽ തങ്ങളെ മർദിച്ചെന്ന് കാട്ടി ക്ല‌ബ് അംഗം നന്നാട്ടുകാവ് വഴയ്ക്കാട് ഈട്ടിക്കുന്നേൽ വീട്ടിൽ അനീഷ്കുമാർ, സുഹൃത്തുക്കളായ ഹിരോഷ്, അദ്വൈത്, അഭിനവ് എന്നിവർ നൽകിയ പരാതിയിൽ പോത്തൻകോട് പൊലീസ് കേസെടുത്തു. അതേസമയം മറുവിഭാഗം പരാതി നൽകിയെങ്കിലും മൊഴി രേഖപ്പെടുത്താത്തതിനാൽ കേസെടുത്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. തലയ്ക്കു പരുക്കേറ്റ അനീഷ്കുമാർ കന്യാകുളങ്ങര ആശുപത്രിയിൽ ചികിത്സ തേടി. 

പരാതിയെത്തുടർന്ന് ഊരിമാറ്റിയ ഫ്യൂസ് വൈദ്യുതി ബോർഡ് ജീവനക്കാരൻ എത്തി പുനഃസ്ഥാപിച്ചു. ക്ലബ്ബിലെ ചില അംഗങ്ങളെത്തി വീണ്ടും ഫ്യൂസ് ഊരിമാറ്റി. ഇതിന്റെ പേരിൽ തുടങ്ങിയ വാക്കേറ്റം പിന്നീട് തല്ലിൽ കലാശിച്ചു. തിരുവോണ ദിവസം രാത്രി 8.30ന് ആയിരുന്നു തമ്മിലടി. 9.30ന് എത്തിയ പോത്തൻകോട് പൊലീസ് എല്ലാവരെയും ഓടിച്ചു. സംഭവ സ്ഥലത്തുനിന്ന് 100 മീറ്റർ മാറി രാത്രി 10ന് ലക്ഷ്മീപുരത്തേക്കുള്ള വഴിയിൽ ഫ്യൂസ് ഊരിയതു സംബന്ധിച്ച് ക്ലബ് അംഗങ്ങൾ തമ്മിൽ തർക്കവും തുടർന്ന് വീണ്ടും തമ്മിലടിയുണ്ടായതായും പൊലീസ് പറഞ്ഞു.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com