ADVERTISEMENT

തിരുവനന്തപുരം∙  എട്ടുനാൾ നീളുന്ന രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് അനന്തപുരിയിൽ തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കോർപ്പറേറ്റുകളും മൂലധന ശക്തികളും സിനിമാ മേഖലയിലേക്ക് കടന്നു വരുന്നതിനെ ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഉള്ളടക്കത്തിൽ മികവുള്ള സിനിമകൾ എടുത്ത് സാംസ്കാരിക പ്രവർത്തകർ ഇതിന് പ്രതിരോധം തീർക്കണം.

സിനിമയിലേക്ക് കടന്നു വരുന്ന സ്ത്രീകൾക്ക് അന്തസോടെ അവരുടെ പ്രതിഭ തെളിയിക്കാനുള്ള സുരക്ഷയും അവസരവും നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.  ഒന്നര മണിക്കൂർ നീണ്ട പ്രൗഢഗംഭീരമായ ഉദ്ഘാടന ചടങ്ങ് തത്സമയം ഇന്ത്യൻ ആംഗ്യഭാഷയിലേക്ക് മൊഴിമാറ്റം നടത്തിയ ഡഫ് എജ്യൂക്കേറ്റർ സിൽവി മാക്സി മേനയുടെ പ്രകടനം ശ്രദ്ധേയമായി. വിദേശ പ്രതിനിധികൾ ഒട്ടേറെ പങ്കെടുക്കുന്ന ചലചിത്ര മേളയിൽ ആദ്യമായാണ് ബധിരവിഭാഗക്കാർക്കായുള്ള ഇന്ത്യൻ സൈൻ ലാംഗ്വേജ് മുദ്രകൾ വേദിയിലെത്തുന്നത്.

 മന്ത്രി സജി ചെറിയാൻ അധ്യക്ഷനായിരുന്നു. നടി ഷബാന ആസ്മി മുഖ്യാതിഥിയായി. ഹോങ്കോങ്ങിൽ നിന്നുള്ള സംവിധായിക ആൻ ഹൂയിയെ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം നൽകി മുഖ്യമന്ത്രി ആദരിച്ചു.  മന്ത്രിമാരായ വി. ശിവൻകുട്ടി, ജി.ആർ അനിൽ, ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ, ഷാജി എൻ. കരുൺ തുടങ്ങിയവർ പ്രസംഗിച്ചു.

English Summary:

The International Film Festival** has begun in Thiruvananthapuram, featuring a historic first with Indian Sign Language interpretation at the opening ceremony. The festival, inaugurated by Chief Minister Pinarayi Vijayan, sees the participation of renowned figures like Shabana Azmi and honors filmmaker Ann Hui.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com