ADVERTISEMENT

സീൻ: ഇടുക്കി ആമയാറിലെ തേയിലത്തോട്ടം. ‘മത്സരം കഴിഞ്ഞുകാണും, പക്ഷേ, വിളി വന്നില്ലല്ലോ’. തേയില നുള്ളുന്നതിനിടെ പലതവണയായി വസന്തി ഫോണിൽ നോക്കിക്കൊണ്ടു ഭർത്താവ് ഈശ്വരനോടു പറഞ്ഞു. ഹൈസ്കൂൾ വിഭാഗം ഭരതനാട്യത്തിൽ മകൾ അഞ്ജലി ഈശ്വരൻ മത്സരിക്കുന്നുണ്ട്. ‘ഫലം വരുമ്പോൾ അവർ വിളിക്കുമെടീ...’ – ഈശ്വരൻ ഇതും പറഞ്ഞ് ഇലനുള്ളൽ തുടർന്നു. ഫോൺ ബെല്ലടിച്ചപ്പോൾ വസന്തി ആകാംക്ഷയോടെ ഫോണെടുത്തു. ‘അമ്മേ, എ ഗ്രേഡ് ഉണ്ട്’ – അഞ്ജലിയുടെ സന്തോഷം നിറഞ്ഞ വാക്കുകൾ. ഫോൺ കട്ട് ചെയ്യാതെ അതേ ആവേശത്തിൽ വസന്തി ഈശ്വരനെ ആ വിവരം അറിയിച്ചു. 

കുച്ചിപ്പുഡിയിലും അഞ്ജലി എ ഗ്രേഡ് നേടിയിരുന്നു. ഇരട്ട സഹോദരൻ ആര്യനും കുച്ചിപ്പുഡിയിൽ എ ഗ്രേഡും കഥകളിയിൽ ബി ഗ്രേഡുമുണ്ട്. ഇരുവരും വണ്ടൻമേട് സെന്റ് ആന്റണീസ് സ്കൂളിലെ 8–ാം ക്ലാസ് വിദ്യാർഥികൾ.‘നമുക്കും കാണാൻ പോകാമായിരുന്നു’ – ഫോൺ വച്ചതിനു ശേഷം വസന്തി ഈശ്വരനോട് പറഞ്ഞു.‘ആഗ്രഹമില്ലാഞ്ഞിട്ടല്ലല്ലോ, 3 ദിവസം പണി മുടങ്ങിയാലെങ്ങനെ ജീവിക്കും? 2 ലക്ഷത്തോളം രൂപ ലോൺ എടുത്തല്ലേ അവരെ തിരുവനന്തപുരത്തിന് അയച്ചത്. അതും വീട്ടണ്ടേ’– ഈശ്വരന്റെ ചോദ്യത്തിനു വസന്തിക്ക് മൗനം ഉത്തരം.

English Summary:

Bharatanatyam success story highlights the achievements of Anjali Eshwaran, a student who received top marks in a prestigious dance competition. Her parents' dedication to their children's education is showcased amid financial struggles and their working lives in a tea plantation.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com