ADVERTISEMENT

കാട്ടാക്കട ∙  തിങ്കളാഴ്ച നെട്ടുകാൽത്തേരി തുറന്ന ജയിലിൽ തിരികെ എത്തിയത് 34 കൊല്ലം മുൻപ് പരോളിലിറങ്ങി മുങ്ങിയ ജീവപര്യന്ത തടവുകാരൻ ഭാസ്കരൻ തന്നെയെന്ന് ഉറപ്പിക്കാൻ ജയിൽ അധികൃതർ പൊലീസിന്റെ റിപ്പോർട്ട് തേടി. തിരുവനന്തപുരം, ഇടുക്കി, കാസർകോട് പൊലീസ് ജില്ലാ മേധാവിമാർക്കും നെയ്യാർ ഡാം സ്റ്റേഷനിലുമാണ് കത്ത് നൽകിയത്. റിപ്പോർട്ട് ലഭിക്കുന്നതു വരെ ഭാസ്കരൻ ജയിലിൽ നിരീക്ഷണത്തിൽ തുടരും. ഉറപ്പിച്ചാൽ  സെൻട്രൽ ജയിലിലേക്ക് മാറ്റും. ശിഷ്ടകാലം ജയിലിൽ കഴിയണമെന്ന് ആഗ്രഹിച്ചാണ് തന്റെ മടക്കമെന്ന് 65 വയസ്സുള്ള ഭാസ്കരൻ പറയുന്നു.

പരിചയത്തിലുള്ള സ്ത്രീയെ കൊലപ്പെടുത്തിയ കേസിലാണ് നെടുങ്കണ്ടം സ്വദേശിയായ ഭാസ്കരൻ  ശിക്ഷിക്കപ്പെട്ടത്. 1991ഫെബ്രുവരി 11ന് പരോളിൽ ഇറങ്ങി മുങ്ങി.   കണ്ടെത്താൻ ജയിൽ അധികൃതർ  നെടുങ്കണ്ടം പൊലീസിനു പലവട്ടം കത്തയച്ചു. ഇതിനിടെ  കാസർകോട്ടേക്കു കടന്ന ഭാസ്കരൻ വിവാഹിതനായി. ഭാര്യ രണ്ടു കൊല്ലം മുൻപ് മരിച്ചു. 3 പെൺമക്കളുണ്ട്. ഇപ്പോൾ ആരോഗ്യ പ്രശ്നങ്ങളുണ്ട്. നടക്കാനും ബുദ്ധിമുട്ടാണ്. വന്ന ആളിന്റെ കൈവശമുള്ള ആധാർ കാർഡിൽ കാസർകോട് കടാംബർ എന്ന സ്ഥലത്തെ വിലാസമാണ്. പേര്  രാമദാസ് എന്നും. ഇതിലും വ്യക്തത വരേണ്ടതുണ്ട്

English Summary:

Bhaskaran, a lifer who absconded 34 years ago, returned to Nettukaltheri Open Jail prompting authorities to seek police verification to confirm his identity. This unusual case raises questions about the effectiveness of parole systems

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com