ADVERTISEMENT

തിരുവനന്തപുരം ∙ ഉത്തരക്കടലാസുകൾ നഷ്ടമായതിനെ തുടർന്നു കേരള സർവകലാശാല നടത്തിയ എംബിഎ മൂന്നാം സെമസ്റ്റർ പുനഃപരീക്ഷയ്ക്ക് എത്തിയത് 65 പേർ. 71 പേരുടെ ഉത്തരക്കടലാസുകളാണ് നഷ്ടമായത്. പുനഃപരീക്ഷ പ്രയാസമായിരുന്നെന്നു വിദ്യാർഥികൾ പറഞ്ഞു. 6 കേന്ദ്രങ്ങളിലായാണു പരീക്ഷ നടന്നത്. വിദേശത്തുള്ള പലരും ഇന്നലെ പരീക്ഷയെഴുതാൻ എത്തിയില്ല. ഇന്നലെ പരീക്ഷയെഴുതാൻ കഴിയാത്തവർക്കായി 22ന് വീണ്ടും പരീക്ഷ നടത്തും.  2024 മേയിൽ നടന്ന എംബിഎ മൂന്നാം സെമസ്റ്റർ പ്രോജക്ട് ഫിനാൻസ് പരീക്ഷയെഴുതിയ വിദ്യാർഥികളുടെ ഉത്തരക്കടലാസുകളാണു നഷ്ടപ്പെട്ടത്.

അധ്യാപകൻ മൂല്യനിർണയത്തിനായി കൊണ്ടുപോയ ഉത്തരക്കടലാസുകൾ യാത്രയ്ക്കിടെ നഷ്ടപ്പെടുകയായിരുന്നു. ഉത്തരക്കടലാസ് കാണാതായ വിവരം മറച്ചു വച്ച സർവകലാശാല പുനഃപരീക്ഷയ്ക്ക് എത്താൻ വിദ്യാർഥികൾക്ക് ഇ മെയിൽ അയച്ചപ്പോഴാണു സംഭവം പുറത്തറിഞ്ഞത്. മുൻ പരീക്ഷകളുടെ ശരാശരി കണക്കാക്കി തങ്ങളെ ജയിപ്പിക്കണമെന്ന് വിദ്യാർഥികൾ ആവശ്യപ്പെട്ടെങ്കിലും സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സർവകലാശാല വീണ്ടും പരീക്ഷ നടത്തുകയായിരുന്നു.  ഉത്തരക്കടലാസുകൾ മൂല്യനിർണയത്തിനു കൈമാറുന്നതിലും അവ നഷ്ടപ്പെട്ട ശേഷം നടപടിയെടുക്കുന്നതിലും സർവകലാശാലയ്ക്കു ഗുരുതര വീഴ്ച സംഭവിച്ചിരുന്നു. അധ്യാപകൻ ആദ്യം തന്നെ പൊലീസിൽ പരാതി നൽകിയെങ്കിലും സംഭവം വിവാദമായതോടെ മാത്രമാണു സർവകലാശാല ഡിജിപിക്കു പരാതി നൽകിയത്.

English Summary:

Kerala University MBA Re-examination: 65 students retook the third-semester Project Finance exam after 71 answer sheets went missing. The university's delayed response and handling of the situation sparked controversy among students.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com