വ്യാജനോട്ട് കേസിൽ പിടിയിലായ ആളുടെ മകനും അറസ്റ്റിൽ
Mail This Article
കൊടകര ∙ കൊളത്തൂരിൽ നോട്ട് അച്ചടിച്ച് വിതരണം ചെയ്ത സംഭവത്തിൽ പിടിയിലായ പ്രതിയുടെ മകനെയും ചാലക്കുടി ഡിവൈഎസ്പി സി.ആർ സന്തോഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണ സംഘം പിടികൂടി. കൊളത്തൂർ തൈവളപ്പിൽ ഹരിയുടെ മകൻ നിഷാന്താണ് (19) പിടിയിലായത്. ഒക്ടോബറിലാണ് ഹരി പിടിയിലായത്. മുൻകാല കുറ്റവാളികളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഹരിയുടെ വീട്ടിൽ നിന്ന് 500 ന്റെ വ്യാജ നോട്ടുകളും പ്രിന്ററും കണ്ടെടുത്തത്.
പൊലീസ് നീരീക്ഷിക്കുന്നുണ്ടെന്നു മനസ്സിലാക്കിയ നിഷാന്ത് മാസങ്ങളായി ഒളിവിൽ കഴിയുകയായിരുന്നു. നിഷാന്തിനെ കോടതിയിൽ ഹാജരാക്കി.കൊടകര സിഐ വി.വി റോയ്, എസ് ഐ എൻ.ഷിബു, ക്രൈം സ്ക്വാഡ് അംഗങ്ങളായ ജിനു മോൻ തച്ചേത്ത്, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം മൂസ, വി.യു സിൽജോ, എ.യു റെജി, ഷിജോ തോമസ് എന്നിവരും കൊടകര സ്റ്റേഷനിലെ എഎസ്ഐ റെജിമോൻ, സീനിയർ സിപിഒ ജിബി ബാലൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.