ADVERTISEMENT

ചേർപ്പ് ∙ കാമുകിയെ വിവാഹം കഴിക്കുന്നതിനു താലിമാല വാങ്ങുന്നതിനു കാൽനടയാത്രക്കാരന്റെ മൂന്നര പവന്റെ മാല ബൈക്കിലെത്തി പിടിച്ചുപറിച്ച യുവാവും സുഹ‍ൃത്തും അറസ്റ്റിൽ. പാറക്കോവിൽ പുഴമ്പള്ളത്ത് ആഷിഖ് (24), പടിഞ്ഞാട്ടുമുറി പകരാവൂർ ധനീഷ് (32) എന്നിവരെയാണ് ഇൻസ്പെക്ടർ ടി.വി.ഷിബു അറസ്റ്റ് ചെയ്തത്.  സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: പ്രണയത്തിലായ പാലക്കാട് സ്വദേശിനിയെ വിവാഹം കഴിക്കുന്നതിനു വീട്ടിൽ നിന്ന് ഇറക്കിക്കൊണ്ടുവന്ന് കൊടകരയിൽ വാടക വീട്ടിൽ താമസിപ്പിച്ചിരിക്കുകയുമായിരുന്നു ആഷിഖ്. പിന്നീട് ധനുഷുമൊത്ത് ബൈക്കിൽ താലിമാല വാങ്ങാൻ പണം തേടിയിറങ്ങി. 

ഞായറാഴ്ച ഉച്ചയ്ക്ക് പെരുമ്പിള്ളിശേരി കാവിൽപാടം റോഡിൽ ആറ്റുപുറത്ത് രാമകൃഷ്ണൻ നടന്നുപോവുന്നതു കണ്ട പ്രതികൾ ബൈക്ക് നിർത്തി അദ്ദേഹത്തിന്റെ മാല പൊട്ടിച്ചെടുത്ത ശേഷം കടന്നുകളഞ്ഞു. പരാതി ലഭിച്ച പൊലീസ്, സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ധനീഷിന്റെ ഭാര്യയുടെ പേരിലുള്ളതാണു ബൈക്ക് എന്ന് തിരിച്ചറിഞ്ഞു. തുടർന്നു പ്രതികളെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിക്കുകയായിരുന്നു. മോഷ്ടിച്ച മാല തൃശൂരിൽ വിറ്റതും ആ പണം ഉപയോഗിച്ച് ആഷിഖ് വാങ്ങിയ 2 പവന്റെ താലിമാലയും ബാക്കി പണവും പൊലീസ് കണ്ടെടുത്തു.  കോടതി  പ്രതികളെ റിമാൻഡ് ചെയ്തു. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com