സിപിഎം– എസ്ഡിപിഐ സംഘട്ടനം; ആളുമാറി ട്രഷറി ജീവനക്കാരനു മര്‍ദ്ദനം, തുടയെല്ല് തകർന്നു
Mail This Article
×
വടക്കാഞ്ചേരി ∙ ഓട്ടുപാറയിൽ ഞായർ രാത്രിയിൽ ഉണ്ടായ സിപിഎം– എസ്ഡിപിഐ സംഘട്ടനത്തിനിടയിൽ ജില്ലാ ആശുപത്രിയിൽ എത്തിയ ട്രഷറി ജീവനക്കാരൻ എ.എം.റഷീദിന്(55) ആളുമാറി മർദമേറ്റ കേസിൽ 2 എസ്ഡിപിഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. എങ്കക്കാട് മാളത്തുവീട്ടിൽ മുജീബ്റഹിമാൻ(21), ഓട്ടുപാറ പൂവാലിക്കോട് ഷിഹാബുദ്ദീൻ(21) എന്നിവരാണ് അറസ്റ്റിലായത്.
പ്രതികളെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. മകൻ ബൈക്ക് അപകടത്തിൽ പരുക്കേറ്റ് ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതറിഞ്ഞ് കാണാനെത്തിയ റഷീദിനെ കാറിൽ എത്തിയ സംഘം ക്രൂരമായി മർദിക്കുകയായിരുന്നു. തുടയെല്ല് തകർന്ന റഷീദ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കു ശേഷം ചികിത്സയിലാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.