ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിച്ച 90 കിലോ ചീഞ്ഞ ചാളയും കൊഴുവയും; പിടിച്ചെടുത്ത് നശിപ്പിച്ചു
Mail This Article
×
മുള്ളൂർക്കര ∙ വെട്ടിക്കാട്ടിരിയിൽ വ്യക്തിയുടെ പറമ്പിൽ നടത്തിയിരുന്ന മത്സ്യ വ്യാപാര കേന്ദ്രത്തിൽ ഫിഷറീസ്, ഭക്ഷ്യസുരക്ഷ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ മിന്നൽ പരിശോധനയിൽ ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിച്ച 90 കിലോ ചീഞ്ഞമത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. ചാള, കൊഴുവ എന്നീ മത്സ്യങ്ങളാണു പിടിച്ചെടുത്തത്.
ഇവിടെ നിന്ന് വിവിധ സ്ഥലങ്ങളിലേക്കു വിൽപനയ്ക്കായി മത്സ്യം കൊണ്ടുപോയിരുന്നു. ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസർ കെ.കെ.ജിബിന, ഭക്ഷ്യസുരക്ഷാ ഓഫിസർമാരായ അനു ജോസഫ്, അരുൺ കാര്യാട്ട്, ജുനിയർ ഹെൽത്ത് ഇൻസ്പക്ടർമാരായ ടി.പി.രാജീവ് എന്നിവർ പരിശോധനയ്ക്കു നേതൃത്വം നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.