ADVERTISEMENT

തൃശൂർ ∙ നഗരത്തിലെ ഹോട്ടൽ മുറിയിൽ യുവാവിനെയും യുവതിയെയും മരിച്ചനിലയിൽ കണ്ടെത്തി. പാലക്കാട് മേലാർകോട് കൊട്ടേക്കാട് സ്വദേശി ഒറവക്കോട്ടിൽ ഗിരിദാസും (39) തൃശൂർ കല്ലൂർ പാലയ്ക്കപ്പറമ്പ് അത്താണിക്കുഴി വീട്ടിൽ രസ്മയുമാണ് (31) മരിച്ചത്. യുവതിയെ കൊലപ്പെടുത്തിയശേഷം യുവാവ് ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

മദ്യം കുടിപ്പിച്ചശേഷം രസ്മയെ ഗിരിദാസ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് കരുതുന്നത്. തുടർന്ന് ഗിരിദാസ് തൂങ്ങിമരിച്ചതാണെന്നു പൊലീസ് സംശയിക്കുന്നു. ഭർത്താവുമായി വേർപിരിഞ്ഞ് കഴിയുകയാണ് രസ്മ. ഇവർക്ക് 6 വയസ്സുള്ള കുഞ്ഞുണ്ട്. രസ്മയുടെ വല്യച്ഛന്റെ മകന്റെ സുഹൃത്താണ് ഗിരിദാസ്. ഇവർ വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്നതായി പറയുന്നു. എന്നാൽ ബന്ധത്തിൽനിന്ന് രസ്മ പിൻമാറുമോയെന്ന് ഗിരിദാസ് സംശയിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

തിങ്കളാഴ്ചയാണ് ഇവർ ഹോട്ടലിൽ മുറിയെടുത്തത്. ഇന്നലെ രാവിലെ മുതൽ മുറി അടഞ്ഞുകിടക്കുകയായിരുന്നു. സംശയം തോന്നിയതിനെത്തുടർന്ന് പൊലീസിൽ അറിയിച്ചു. വൈകിട്ട് 6.45ഓടെ മുറി തുറന്നപ്പോഴാണ് ഇരുവരെയും മരിച്ചനിലയിൽ കണ്ടത്. ഈസ്റ്റ് എസ്‌ഐ ഉമേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് എത്തി. രസ്മയെ കാണാനില്ലെന്നു കാണിച്ച് ബന്ധുക്കൾ പുതുക്കാട് പൊലീസിൽ പരാതി നൽകിയിരുന്നു.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com