ADVERTISEMENT

ടോൾ കൊടുത്താൽ തുരങ്കത്തിൽ മാത്രമല്ല പാതാളത്തിലും കയറിയിറങ്ങാം. ദേശീയപാതയിൽ പാലക്കാട് ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങളെ തുരങ്കം കഴിഞ്ഞാൽ പിന്നെ കാത്തിരിക്കുന്നത് വലിയ കുഴികളാണ്. മഴ തുടങ്ങിയതോടെ റോഡിന്റെ ടാറിങ് തകർന്നു തുടങ്ങി. കാറുകൾ 90 രൂപ കൊടുത്തും ട്രക്കുകൾ 430 രൂപ കൊടുത്തും വന്നാണ് ഈ കുഴികളിൽ കയറിയിറങ്ങേണ്ടി വരുന്നത്. വാഹനങ്ങൾക്ക് കേടുപാട് ഉണ്ടാകുന്നതിനൊപ്പം ഇവിടെ കുഴികൾ മൂലമുള്ള ഗതാഗതക്കുരുക്കിൽ പെട്ടു കിടക്കുകയും വേണം.

ഇന്നലെ മഴ മാറി നിന്ന സമയത്ത് പാറപ്പൊടി ചാക്കുകളിലാക്കി കൊണ്ടുവന്ന് കുഴികളിൽ തട്ടി അടയ്ക്കുകയാണ് കരാർ കമ്പനിക്കാർ ചെയ്തത്. മഴ വന്നാൽ ഈ പാറപ്പൊടി കുഴിയിൽ നിന്ന് ഒഴുകിപ്പോകും. മലമുകളിൽ നിന്ന് ഒഴുകി വരുന്ന വെള്ളം ഒഴുകിപ്പോകാൻ റോഡിനു വശത്ത് വൃത്തിയുള്ള ചാലുകൾ ഉണ്ടാക്കുകയാണ് കുഴി ഒഴിവാക്കാനുള്ള മാർഗം പക്ഷേ, ഒപ്പിക്കൽ പണികൾ നടത്തി കണ്ണി‍ൽ പൊടിയിടുകയാണ് ഇവിടെ ചെയ്യുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com