ADVERTISEMENT

തൃശൂർ ∙ നഗരത്തിലെ ഹോട്ടൽ മുറിയിൽ യുവാവിനെയും യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ യുവതിയുടെ മരണം കൊലപാതകമെന്നു പൊലീസ് സ്ഥിരീകരിച്ചു. പാലക്കാട് ചേരാമംഗലം കൊട്ടേക്കാട് ഒറവങ്ങോട്ട് ഗിരിദാസ് (39), തൃശൂർ കല്ലൂർ പാലയ്ക്കപ്പറമ്പ് അത്താണിക്കുഴി വീട്ടിൽ രസ്മ (31) എന്നിവരെ ആണ് നഗരത്തിലെ ഹോട്ടൽ മുറിയിൽ ബുധൻ രാത്രി മരിച്ച നിലയിൽ കണ്ടത്. ഗിരിദാസും രസ്മയും കുറച്ചുകാലമായി അടുപ്പത്തിലായിരുന്നു. വിവാഹം കഴിപ്പിക്കാൻ വീട്ടുകാർ തീരുമാനിച്ചിരുന്നതായി പറയുന്നു.

ബന്ധത്തിൽ നിന്നു പിന്മാറുമോയെന്ന സംശയത്താൽ, മദ്യം കൊടുത്ത ശേഷം കഴുത്തു ഞെരിച്ചു യുവതിയെ കൊലപ്പെടുത്തിയ യുവാവ് സ്വയം ജീവനൊടുക്കിയതാണെന്നു കരുതുന്നതായി പൊലീസ് പറഞ്ഞു. വിവാഹമോചിതയും 6 വയസ്സുള്ള കുട്ടിയുടെ അമ്മയുമാണ് രസ്മ. തിരുവനന്തപുരം പട്ടത്തെ ബാറിലെ ജീവനക്കാരനും അവിവാഹിതനുമാണ് ഗിരിദാസ്. ഗിരിദാസിന്റെ സംസ്കാരം പഴതറയിലെ പൊതുശ്മശാനത്തിൽ നടത്തി. കഴിഞ്ഞ 16ന് ഹോട്ടലിൽ മുറിയെടുത്ത ഇരുവരും പുറത്തു പോയി വന്നിരുന്നു.

ബുധനാഴ്ച തിരിച്ചെത്തിയ ശേഷം മുറിയുടെ വാതിൽ തുറക്കാത്തതിനാൽ ഹോട്ടൽ അധികൃതർ ഈസ്റ്റ് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ഫാനിൽ തൂങ്ങിയ നിലയിലാണ് ഗിരിദാസിനെ കണ്ടെത്തിയത്. രസ്മ കട്ടിലിൽ മരിച്ച നിലയിലായിരുന്നു. ഗിരിദാസിന്റെ ചില കുറിപ്പുകളും പൊലീസിനു ലഭിച്ചിട്ടുണ്ട്. വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് അടുത്ത ദിവസം ലഭിക്കുമെന്നു പൊലീസ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com