ADVERTISEMENT

കല്ലൂർ ∙ പരാതിപ്പെട്ടിട്ടും ഫലമില്ലാതായതോടെ നാട്ടുകാർ പിരിവെടുത്ത് ഭരത റോഡിലെ ക്വാർട്ടേഴ്സ് പാതയിൽ അറ്റകുറ്റപ്പണികൾ നടത്തി. പിരിഞ്ഞു ലഭിച്ച 50,000 രൂപയും പഞ്ചായത്തിൽ നിന്ന് അടിയന്തര ജോലികൾക്ക് ലഭിച്ച 10,000 രൂപയും ചേർത്താണ് തകർന്ന ഭാഗങ്ങൾ കോൺക്രീറ്റ് ചെയ്തത്. പഞ്ചായത്തംഗം ലിന്റോ തോമസിന്റെ നേതൃത്വത്തിൽ ജനകീയ പങ്കാളിത്തതോടെയാണു പണികൾ നടത്തിയത്. 2 വർഷമായി റോഡ് തകർന്നു കിടക്കുകയായിരുന്നു.

2 സ്വകാര്യ ബസുകളും ഒട്ടേറെ സ്കൂൾ ബസുകളും ക്വാർട്ടേഴ്സ് കയറ്റത്തിൽ ഏറെ ബുദ്ധിമുട്ടിയാണ് സഞ്ചരിച്ചിരുന്നത്. ഒരുഭാഗത്ത് 20 അടിയോളം താഴ്ചയാണ്. കുഴിയിൽ വീഴാതിരിക്കാൻ ഇരുചക്രവാഹനങ്ങൾ വെട്ടിച്ചു മാറ്റുന്നത് അപകട ഭീഷണിയുണ്ടാക്കിയിരുന്നു. ടാറിങ് നടത്താൻ സാങ്കേതിക തടസ്സങ്ങൾ ഉദ്യോഗസ്ഥർ നിരന്തരം ഉന്നയിച്ചതോടെയാണ് പിരിവിനു തീരുമാനിച്ചത്. പഞ്ചായത്തിലെ ചില ഉദ്യോഗസ്ഥരുടെ പിടിവാശിയാണ് റോഡ് അറ്റകുറ്റപ്പണി നീളാൻ കാരണമെന്നും നാട്ടുകാർ ആരോപിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com