ADVERTISEMENT

പട്ടിക്കാട് ∙  ദേശീയപാതയിൽ കുതിരാനിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനു വഴുക്കുംപാറ മേൽ പാതയിലൂടെ ഇരുവശത്തേക്കും ഗതാഗതം ആരംഭിച്ചു. നേരത്തെ ഇതുവഴി പാലക്കാട്ടു ഭാഗത്തേക്കുള്ള വാഹനങ്ങൾ മാത്രമാണ്  കടന്നു പോയിരുന്നത്. പണി പൂർണമായിട്ടില്ലെങ്കിലും  തൃശൂർ ഭാഗത്തേക്കുള്ള വാഹനങ്ങളും ഇന്നലെ കടത്തിവിട്ട് തുടങ്ങി. കഴിഞ്ഞദിവസംവരെ വാഹനങ്ങൾ കടന്നുപോയിരുന്ന സർവീസ് റോഡ് ബാരിക്കേഡ് ഉപയോഗിച്ച് അടച്ചു.

മേൽ പാതയിൽ ഒരു ട്രാക്കിന്റെ കൂടി നിർമാണം പൂർത്തിയാകാറുണ്ട്. കരാർ കമ്പനി അധികൃതരും എസ്എച്ച്ഒ എസ്. ഷുക്കൂറും ഉന്നത ഉദ്യോഗസ്ഥരും ചർച്ച ചെയ്താണു ദേശീയപാതയിൽ പുതിയ ഗതാഗത പരിഷ്കാരം ഏർപ്പെടുത്തിയത്. കുതിരാൻ തുരങ്കത്തിലേക്കു വളവുകൾ ഒഴിവാക്കി പ്രവേശിക്കുന്ന വിധത്തിൽ 9 മീറ്റർ ഉയരത്തിൽ വഴുക്കും പാറ മുതലാണു മേൽപാത നിർമിക്കുന്നത്. മേൽ പാതയുടെ നിർമാണ പൂർത്തിയാക്കാൻ 2 മാസം കൂടി വേണ്ടി വരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com