ADVERTISEMENT

മാപ്രാണം ∙ കരുവന്നൂർ സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക ലഭിക്കാത്തത് മൂലം ഭിന്നശേഷിക്കാരായ മക്കളുടെ ചികിത്സ മുന്നോട്ട് കൊണ്ട് പോകാൻ കഴിയാതെ ബുദ്ധിമുട്ടിയ തെങ്ങോലപറമ്പിൽ ജോസഫിന് 5 ലക്ഷം രൂപ നൽകി. മന്ത്രി ആർ.ബിന്ദു മാപ്രാണത്തെ വീട്ടിൽ നേരിട്ടെത്തിയാണ് പണം കൈമാറിയത്. ബാങ്കിൽ നിന്ന് പണം ലഭിക്കാത്തത് മൂലം ഭിന്നശേഷിക്കാരായ 2 മക്കളുടെ ചികിത്സ മുടങ്ങിയത് മനോരമ നേരത്തെ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.

10.30 ലക്ഷം രൂപയാണ് ജോസഫ് ബാങ്കിൽ നിക്ഷേപിച്ചത്. സാധാരണക്കാർക്ക് ഏറ്റവും ഉപകാരപ്രദമായ സഹകരണ പ്രസ്ഥാനങ്ങൾ കാത്തു സംരക്ഷിക്കേണ്ട കടമ സർക്കാരിനുണ്ടെന്നും മുഖ്യമന്ത്രിയുടെ നിർദേശാനുസരണം സഹകരണ മന്ത്രി നടപ്പാക്കുന്ന പദ്ധതിയുമായാണ് കരുവന്നൂർ ബാങ്ക് ഇപ്പോൾ മുന്നോട്ടു പോകുന്നതെന്നും മന്ത്രി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com