ADVERTISEMENT

ചാലക്കുടി ∙ കോടശേരി ആറാം വാർഡിൽ കോർമല പാണാടൻകുന്നിൽ വീണ്ടും പുലിയിറങ്ങിയതോടെ ജനം ഭീതിയിൽ. വെമ്പിളിയാൻ ജോജുവിന്റെ വീടിനു പിന്നിൽ കെട്ടിയിരുന്ന വളർത്തു നായയെയാണ് പുലി പിടിച്ചു കൊന്നത്. ഇന്നലെ പുലർച്ചെ മൂന്നോടെയാണു സംഭവം. തൊട്ടടുത്ത വീട്ടിലെ പയ്യപ്പിള്ളി ജോസിന്റെ വളർത്തു നായയെ തലേദിവസം പുലി ആക്രമിച്ചിരുന്നു.

തുലാപ്പറമ്പൻ ജോണി, പട്ടത്ത് ജോസ് എന്നിവരുടെ നായ്ക്കളെ പുലി പിടികൂടി കൊണ്ടു പോയി. പുലിയുടേതെന്നു കരുതുന്ന കാൽപാടുകൾ പ്രദേശത്ത് കണ്ടെത്തി. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. കോർമലയിൽ അര കിലോമീറ്റർ ചുറ്റളവിനുള്ളിൽ ഒരാഴ്ചയ്ക്കിടെ നാലാം തവണയാണ് പുലി ഇറങ്ങി വളർത്തു നായ്ക്കളെ പിടികൂടുന്നത്.

പ്രദേശത്ത് കാട്ടാന ഉൾപ്പെടെയുള്ള വന്യജീവികളുടെ ശല്യം ഉള്ളതിനാൽ മിക്കവാറും വീടുകളിൽ നായ്ക്കളെ വളർത്തുന്നുണ്ട്. കെണിയൊരുക്കി പുലിയെ പിടികൂടണമെന്ന് ആവശ്യപ്പെട്ടു പ്രദേശവാസികൾ ഡിഎഫ്ഒയ്ക്കു പരാതി നൽകിയതായി ജയ് കിസാൻ ആന്ദോളൻ കൺവീനർ ജോബിൻ വടാശേരി അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com