മതിൽ തകർത്തു വന്ന് വീടിനുനേരെ കാട്ടാന ആക്രമണം; സതീശൻ ഓടി രക്ഷപ്പെട്ടു
Mail This Article
×
മറ്റത്തൂർ∙ താളൂപാടം മുട്ടത്തറ സതീശന്റെ വീടിനു നേരെ കാട്ടനായുടെ ആക്രമണം. മതിൽ തകർത്ത് വന്ന കാട്ടനയിൽ നിന്ന് സതീശൻ ഓടി രക്ഷപ്പെടുകയായിരുന്നു. പിന്തുടർന്നെത്തിയ ആന വീടിന്റെ മുൻ വശത്തെ മേൽക്കൂര തകർത്തു. ഭാര്യയും മക്കളും അയൽക്കാരും നിലവിളിച്ചപ്പോൾ ആന ഒഴിഞ്ഞുപോകുകയായിരുന്നു.
സംഭവം അറിഞ്ഞ് വനം റേഞ്ചിൽ നിന്നും വനം ഉദ്യോഗസ്ഥരും, പൊലീസും സ്ഥലത്തെത്തി. നടപടിയില്ലെങ്കിൽ വനംഓഫിസ് ഉപരോധി ക്കുമെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകി. 45 ദിവസത്തിനുള്ളിൽ വനാതിർത്തിയിൽ സോളർ വേലി സ്ഥാപിക്കുമെന്ന് വെള്ളിക്കുളങ്ങര റേഞ്ച് ഓഫിസർ ഉറപ്പുനൽകിയ ശേഷമാണ് ജനങ്ങൾ പിരിഞ്ഞ് പോയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.