ADVERTISEMENT

ഗുരുവായൂർ ∙ ട്രഞ്ചിങ് ഗ്രൗണ്ടിലെ മാലിന്യത്തിൽ നിന്നു ലഭിച്ച നനഞ്ഞു കുതിർന്ന പഴ്സിൽ നഗരസഭയിലെ ഹരിതകർമ സേന പ്രവർത്തകരായ അംബികയും അനിത രാജനും കണ്ടത് ഒട്ടേറെ 500ന്റെ ‌നോട്ടുകൾ. അവർ ഉടൻ തന്നെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. പൊലീസിന് പഴ്സ് കൈമാറി. പൊലീസ് പരിശോധനയിൽ 12,120 രൂപയും എടിഎം കാർഡ്, ആധാർ കാർഡ്, ഡ്രൈവിങ് ലൈസൻസ് എന്നിവയും പഴ്സിൽ കണ്ടെത്തി.

കൊല്ലം മേടയിൽമുക്ക് ശ്രീപത്മത്തിൽ ശബരീഷിന്റെയാണ് പഴ്സും സാധനങ്ങളും എന്ന് തിരിച്ചറിഞ്ഞു. ശബരീഷും കുടുംബവും കുട്ടിക്ക് ചോറൂണ് വഴിപാട് നടത്താനായി ക്ഷേത്രത്തിൽ എത്തിയിരുന്നു. ചോറൂണ് കഴിഞ്ഞ ഇല മാലിന്യക്കുട്ടയിൽ ഇട്ടപ്പോൾ പഴ്സ് ഇതിനൊപ്പം വീണതാകും എന്നാണ് നിഗമനം. ഇന്നലെ ശബരീഷ് പൊലീസ് സ്റ്റേഷനിൽ എത്തി അംബികയുടെയും അനിത രാജന്റെയും കയ്യിൽ നിന്ന് പഴ്സ് സ്വീകരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com