ADVERTISEMENT

തൃശൂർ ∙ ദോഷപരിഹാരത്തിന് വീട്ടിൽ നടത്തിയ പൂജയ്ക്കിടെ പ്രസാദമെന്ന വ്യാജേന മയക്കുമരുന്നു നൽകി സ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതി ആലപ്പുഴ ചേർത്തല ചന്തിരൂർ വടശ്ശേരി നികർത്തിൽ കൈലാസിന്റെ (45) ജാമ്യാപേക്ഷ തള്ളി ജില്ലാ സെഷൻസ് ജഡ്ജി പി.എൻ. വിനോദ് ഉത്തരവിട്ടു .2021 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

പ്രസാദമെന്ന് തെറ്റിദ്ധരിപ്പിച്ച് ‍പാലിലും മഞ്ഞൾ വെള്ളത്തിലും മയക്കുമരുന്നു കലർത്തിയ ശേഷം കുടിക്കാൻ നൽകി. ബോധം നഷ്ടപ്പെട്ട സ്ത്രീയെ പീഡിപ്പിക്കുകയും ഇതു വിഡിയോയിൽ ചിത്രീകരിക്കുകയുമായിരുന്നു. വിഡിയോ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി തുടർന്നും പീഡിപ്പിച്ചതോടെയാണ് സ്ത്രീ പരാതി നൽകിയത്. ചേലക്കര പൊലീസാണ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com