ADVERTISEMENT

മാള ∙ ക്രെഡിറ്റ് കാർഡിലൂടെ വായ്പ തരപ്പെടുത്താമെന്ന് പറഞ്ഞ ലക്ഷങ്ങൾ തട്ടിയ സംഭവത്തിൽ ഒളിവിലായിരുന്ന രണ്ടാം പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കുഴൂർ പാറപ്പുറം സ്വദേശി തട്ടാംപറമ്പ് അരുൺ (29) ആണ് അറസ്റ്റിലായത്. ഒന്നാം പ്രതി കുണ്ടൂർ സ്വദേശിയുമായ ചൂളക്കൽ സി.ടി. വിപിനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വായ്പ ശരിയാക്കി തരാമെന്നു പറഞ്ഞ് കാർഡിന്റെ വിവരങ്ങൾ നേരിട്ട് ചോദിച്ചറിഞ്ഞാണ് തട്ടിപ്പ് നടത്തിയത്. സംഭവശേഷം അരുൺ ഒളിവിൽ പോവുകയായിരുന്നു. 

മുൻകൂർ ജാമ്യത്തിന് ശ്രമിച്ചെങ്കിലും അന്വേഷണ ഉദ്യോഗസ്ഥനു മുൻപിൽ ഹാജരാകാൻ കോടതി നിർദേശിക്കുകയായിരുന്നു എന്നാണ് സൂചന. പുത്തൻചിറ മേഖലയിൽ മാത്രം ഇരുവരും ചേർന്ന് അര കോടിയുടെ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com