കാട്ടാന ശല്യം രൂക്ഷം; കൃഷി മടുത്ത് കർഷകർ
Mail This Article
×
അതിരപ്പിളളി∙ 3 തോട്ടങ്ങളിലെ നൂറിലേറെ വാഴകൾ കാട്ടാനകൾ നശിപ്പിച്ചു.പഞ്ചായത്ത് ഓഫിസിന് സമീപം കഴിഞ്ഞ ദിവസം രാത്രിയിലാണ് ആന കൂട്ടത്തിന്റെ ആക്രമണമുണ്ടായത്.
വിമുക്ത ഭട കോളനി ഭൂമി പാട്ടത്തിനെടുത്ത് കൃഷി നടത്തുന്ന പാട്ടത്തിൽപറമ്പിൽ സുധൻ,ചെഞ്ചേരിവളപ്പിൽ ശിവദാസൻ,വെറ്റിലപ്പാറ വഞ്ചിക്കടവിനു സമീപം വർഗീസ് എന്നിവരുടെ കൃഷിയിടങ്ങളിലാണ് കനത്ത നഷ്ടം നേരിട്ടത്.ആനകളെ തുരത്താൻ നിലവിൽ സംവിധാനങ്ങൾ ഫലപ്രദമല്ലാത്തതിനാൽ കൃഷി മടുത്തു തുടങ്ങിയതായി കർഷകർ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.