ADVERTISEMENT

വരവൂർ ∙ അയൽവാസി പെട്രോൾ ഒഴിച്ച് തീ കൊളുത്തിയതിനെ തുടർന്ന് ഗുരുതരമായി പൊള്ളലേറ്റു ചികിത്സയിലായിരുന്നയാൾ‍ മരിച്ചു. തളി വിരുട്ടാണം കോളനിയിൽ കൈപ്ര വീട്ടിൽ മനോജാണ് (കണ്ണൻ– 44) മരിച്ചത്. അയൽവാസിയായ വിരുട്ടാണം കോളനിയിൽ ഗോകുലാണ് (27) മുൻവൈരാഗ്യം മൂലം തീ കൊളുത്തിയതെന്നു പൊലീസ് പറയുന്നു. എരുമപ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്ത പ്രതി റിമാൻഡിലാണ്. 

കഴിഞ്ഞ 27നു വൈകിട്ടായിരുന്നു സംഭവം. കൃഷി സ്ഥലത്തു പോയി റോഡിലൂടെ വരികയായിരുന്ന മനോജിനെ വഴിയരികിൽ കാത്തുനിന്ന ഗോകുൽ ‍കുപ്പിയിൽ കരുതിയിരുന്ന പെട്രോൾ ഒഴിച്ചു തീ കൊളുത്തുകയായിരുന്നെന്നു പറയുന്നു. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഇന്നലെ സന്ധ്യയോടെയായിരുന്നു മരണം. 

ചന്ദ്രൻ നായരുടെയും ലക്ഷ്മിക്കുട്ടിയമ്മയുടെയും മകനായ മനോജ് പെയിന്റിങ് തൊഴിലാളിയായിരുന്നു. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. സംസ്കാരം ഇന്ന്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com