അരൂർമുഴിയിൽ കാട്ടാനകൂട്ടം വാഴക്കൃഷി നശിപ്പിച്ചു

കഴിഞ്ഞ ദിവസം കാട്ടാനകൾ കടന്ന കൈതവളപ്പിൽ അശോകന്റെ വാഴത്തോട്ടം.
കഴിഞ്ഞ ദിവസം കാട്ടാനകൾ കടന്ന കൈതവളപ്പിൽ അശോകന്റെ വാഴത്തോട്ടം.
SHARE

അതിരപ്പിള്ളി ∙ കാട്ടാനകൂട്ടം അരൂർമുഴി കമ്യൂണിറ്റി ഹാളിനു സമീപമുള്ള വാഴത്തോട്ടത്തിൽ കനത്ത നാശം വിതച്ചു. പാട്ടക്കൃഷി നടത്തുന്ന കൈതവളപ്പിൽ അശോകന്റെ കൃഷിയിടത്തിലായിരുന്നു ആനകളുടെ വിളയാട്ടം. ബുധൻ രാത്രി 12 മണിയോടെയാണ് ആക്രമണമുണ്ടായത്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പുനരധിവാസ കേന്ദ്രത്തിനു സമീപമുള്ള കൃഷിടത്തിലാണ് ആന കടന്നത്.

25 ൽ അധികം കുലച്ച ആറ്റു നേന്ത്രൻ വാഴകൾ നഷ്ടപ്പെട്ട കർഷകന് ആയിരങ്ങളുടെ നഷ്ടം ഉണ്ടായതായി പറയുന്നു. ടെലിഫോൺ എക്‌സേഞ്ചിനു സമീപമുള്ള പറമ്പുകളിലും കഴിഞ്ഞ രാത്രിയിൽ ആനകടന്നു. വെറ്റിലപ്പാറ 14 ൽ കളരിക്കൽ നന്ദകുമാറിന്റെ വീട്ടുവളപ്പിലും കാട്ടാനയുടെ ആക്രമണമുണ്ടായി. പ്ലാന്റേഷൻ എണ്ണപന തോട്ടത്തിൽ നിന്നാണ് കാട്ടാനകൾ എത്തുന്നതെന്ന് നാട്ടുകാർ പറയുന്നു. വെറ്റിലപ്പാറ കൃഷിഭവനിലെ ഉദ്യോഗസ്ഥർ കൃഷിയിടം സന്ദർശിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കേരളത്തിൽ എത്തിയാൽ ആദ്യ കോൾ നസ്രിയയ്ക്ക്

MORE VIDEOS