ചാലക്കുടി അടിപ്പാത നിർമാണം, കലക്ടർ പുരോഗതി വിലയിരുത്തി
Mail This Article
×
ചാലക്കുടി ∙ ദേശീയപാതയിലെ അടിപ്പാത നിർമാണ പുരോഗതി വിലയിരുത്താൻ കലക്ടർ വി.ആർ. കൃഷ്ണ തേജ എത്തി. ഏപ്രിൽ മാസത്തിൽ അനുബന്ധ റോഡിന്റെ നിർമാണം പൂർത്തിയാക്കി മുകളിൽ മെറ്റലിങ്ങും ടാറിങ്ങും നടത്തി ഗതാഗതത്തിനു തുറന്നു കൊടുക്കാനാണു ശ്രമമെന്നു കരാർ കമ്പനി പ്രതിനിധികൾ കലക്ടറെ അറിയിച്ചു.
കരാർ പ്രകാരം ഈ മാസം അവസാനം നിർമാണം പൂർത്തിയാക്കേണ്ടതായിരുന്നു. എന്നാൽ നിർമാണത്തിനായി മണ്ണു ലഭിക്കുന്നതിലെ സാങ്കേതിക തടസങ്ങൾ കാരണം മാസങ്ങളോളം നിർമാണം സ്തംഭിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.