ADVERTISEMENT

ഇരിങ്ങാലക്കുട ∙ വിനോദ യാത്രയ്ക്കിടെ വയനാട്ടിൽ പുഴയിൽ അപകടത്തിൽപെട്ടു മരിച്ച ഡോൺ ഗ്രേഷ്യസ് ഇനി 3 പേരിൽ ജീവിക്കും. മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരിച്ച ഡോണിന്റെ വൃക്കകളും കരളും 3 പേർക്കു ദാനം ചെയ്തു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയ ഒരു വൃക്ക കോഴിക്കോട് സ്വദേശിക്കും ആസ്റ്റർ മിംസ് ആശുപത്രിയിലേക്കു കൊണ്ടുപോയ മറ്റൊരു വൃക്ക തലശേരി സ്വദേശിക്കും കരൾ ആസ്റ്റർ മിംസിൽ തന്നെ ചികിത്സയിലുള്ള വടകര സ്വദേശിക്കുമാണു നൽകുക.

ഒന്നിലേറെ അവയവങ്ങൾ മാറ്റുന്ന മൾട്ടി ഓർഗൻ റിട്രീവൽ വയനാട്ടിൽ ആദ്യമായാണ്. മേപ്പാടി ഡോ. മൂപ്പൻസ് ആശുപത്രിയിൽ സർക്കാർ സംവിധാനമായ മൃതസഞ്ജീവനി വഴിയായിരുന്നു അവയവമാറ്റ ശസ്ത്രക്രിയകൾ. തുറവൻകുന്ന് സ്വദേശി ചുങ്കത്ത് ജോസ്-സോഫി ദമ്പതികളുടെ മകനാണു ഡോൺ ഗ്രേഷ്യസ് (15). തുറവൻകുന്ന് സെന്റ് ജോസഫ്സ് പള്ളിയിലെ അൾത്താര ബാലന്മാരുടെ സംഘം കഴിഞ്ഞ 31നാണു വയനാട്ടിലേക്കു വിനോദയാത്ര പോയത്.

വൈകിട്ടു മൂന്നരയോടെ ചൂരൽമല റാട്ടപ്പാടി പുഴയിൽ കുളിക്കുന്നതിനിടെ ഡോൺ ഉൾപ്പെടെ 3 വിദ്യാർഥികൾ അപകടത്തിൽ പെടുകയായിരുന്നു. 

English Summary: The organs of Don who died in an accident in the river were donated to 3 people

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com