കെട്ടിക്കിടക്കുന്ന പീഡനക്കേസുകൾ ചാലക്കുടി പോക്സോ കോടതിയിലേക്ക്

Mail This Article
×
ചാലക്കുടി ∙ തൃശൂർ സെഷൻസ്, ഇരിങ്ങാലക്കുട അഡീഷനൽ സെഷൻസ് എന്നീ കോടതികളിൽ കെട്ടിക്കിടക്കുന്ന ഒട്ടേറെ സ്ത്രീ പീഡന കേസുകൾ ചാലക്കുടി പോക്സോ കോടതിയിലേയ്ക്കു കൈമാറി. ഇത്തരം കേസുകളിൽ അതിവേഗം തീർപ്പു കൽപിക്കാൻ ഇതു വഴി സാധിക്കുന്നുവെന്നതാണു പ്രയോജനം. ഇതിന്റെ നടപടികള്‍ ആ കോടതികളില്‍ പൂര്‍ത്തിയാക്കാന്‍ ഇനിയും വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ട സ്ഥിതിയാണ്.
ഈ കാലതാമസം ഒഴിവാക്കാനാണു താരതമ്യേന കേസുകൾ കുറവുള്ള അതിവേഗ പ്രത്യേക പോക്സോ കോടതിയിലേയ്ക്കു കൈമാറുന്നത്. സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട മറ്റു കേസുകളിലും സെക്‌ഷൻ കോടതികളിൽ നിന്നു പോക്സോ കോടതിയിലേയ്ക്കു കൈമാറുന്നുണ്ട്. ഇവിടെയെത്തുന്ന പോക്സോ കേസുകളിലും അതിവേഗം വിധി പ്രഖ്യാപിക്കുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.