വിദ്യാർഥിയെ തല്ലിയെന്ന് പരാതി; അധ്യാപികയ്ക്ക് എതിരെ കേസ്

Mail This Article
×
മായന്നൂർ ∙ ഒൻപതാം ക്ലാസ് വിദ്യാർഥിയെ ക്ലാസ് മുറിയിൽ വച്ചു വടി കൊണ്ടു തല്ലി പരുക്കേൽപിച്ചെന്ന പരാതിയിൽ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക മിനിക്കെതിരെ പൊലീസ് കേസെടുത്തു. ക്ലാസിൽ കയറാൻ വൈകിയതിനായിരുന്നത്രെ മർദനം.
സഹപാഠിയുടെ യൂണിഫോം പാന്റ്സിന്റെ ബട്ടൻ വിട്ടു പോയതിനെ തുടർന്നു സ്റ്റാഫ് റൂമിൽ നിന്നു നൂലും സൂചിയും വാങ്ങി ബട്ടൻ ശരിയാക്കാൻ നിന്നതിനാലാണു ക്ലാസിൽ കയറാൻ വൈകിയതെന്നാണു കുട്ടി പറയുന്നത്. കുട്ടിയുടെ കൈകളിലും നെഞ്ചിലും മുതുകിലും അടിയേറ്റ പാടുകളുണ്ട്. ചേലക്കര താലൂക്ക് ആശുപത്രി, തൃശൂർ മെഡിക്കൽ കോളജ് ആശുപത്രി എന്നിവിടങ്ങളിൽ ചികിത്സ തേടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.