ചാലക്കുടി പുഴയിലൂടെ ചങ്ങാടത്തിൽ ജലയാത്ര

Mail This Article
×
അതിരപ്പിള്ളി ∙ ചാലക്കുടി പുഴയിലൂടെ മുള ചങ്ങാടത്തിൽ ജലയാത്ര നടത്തുന്നതിന് ഒരുക്കം പൂർത്തിയാകുന്നു. ബാംബു ക്രാഫ്റ്റിങ് പദ്ധതിയുടെ ഭാഗമായി ആദ്യത്തെ ചങ്ങാടത്തിന്റെ നിർമാണം പൂർത്തിയായി. വെള്ളച്ചാട്ടത്തിനു മുകൾ ഭാഗത്ത് ഒഴുക്കു കുറഞ്ഞ സ്ഥലങ്ങളിലാണു പദ്ധതി നടപ്പാക്കുക. 4 പേർക്കു സഞ്ചരിക്കാവുന്ന ചങ്ങാടത്തിനു 25 അടി നീളവും 6 അടി വീതിയുമുണ്ട്.
മുളകൊണ്ടുള്ള കസേരകളും ഭക്ഷണം കഴിക്കുന്നതിനുള്ള മേശയും ചങ്ങാടത്തിലുണ്ട്. വാഹനങ്ങളുടെ ട്യൂബ് ഉപയോഗിച്ച് ചങ്ങാടം കൂടുതൽ സുരുക്ഷിതമാക്കും. വന സംരക്ഷണ സമിതി ജീവനക്കാരായ പി.പി. ഷാജു, സുരേന്ദ്രൻ, സുധൻ, ശ്രീജിത്ത് എന്നിവരാണു ചങ്ങാടത്തിന്റെ ശിൽപികൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.