ADVERTISEMENT

മുളങ്കുന്നത്തുകാവ് ∙ ഇതര സംസ്ഥാന തൊഴിലാളികളുടെ  താമസ സ്ഥലത്തുനിന്ന് 12 മൊബൈൽ ഫോണുകളും ഒരു ലക്ഷം രൂപയും കവർന്ന ബിഹാർ സ്വദേശി അജം (19) മണിക്കൂറുകൾക്കകം മെഡിക്കൽ കോളജ് പൊലീസിന്റെ പിടിയിലായി. വെളപ്പായ, മുളങ്കുന്നത്തുകാവ് പ്രദേശങ്ങളിൽ ഇതര സംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ  താമസിക്കുന്ന സ്ഥലങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ  മോഷണത്തിനു ശേഷം കോതമംഗലത്തേക്ക് കടന്ന പ്രതിയെ മെഡിക്കൽ കോളജ് എസ്എച്ച്ഒ പി.സംഗീതിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്ത്.മൊബൈലുകളും പണവും പൊലീസ് പിടിച്ചെടുത്തു. 

അജം.
അജം.

കോതമംഗലത്തെത്തിയ പ്രതി മോഷ്ടിച്ച മൊബൈൽ ഓണാക്കിയതാണ് പൊലീസിന് തുണയായത്. ഫോൺ ലൊക്കേഷൻ പിന്തുടർന്നെത്തിയ പൊലീസ് പിടികൂടുകയായിരുന്നു. എസ്ഐ ശരത് സോമൻ, എസ്​സിപിഒമാരായ പ്രശാന്ത്, അഖിൽ വിഷ്ണു, സുജിത്ത് വടക്കൻ എന്നിവരും അന്വേഷണത്തിൽ പങ്കാളികളായി.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com