ADVERTISEMENT

മുളങ്കുന്നത്തുകാവ്∙ കോഴിക്കുന്നിൽ പ്രവർത്തിക്കുന്ന ഓട്ടോ സ്പെയർപാർട്സ് ഗോഡൗണിലെ അഗ്നിബാധ നാടിനെ അക്ഷരാർഥത്തിൽ നടുക്കി. ഗോഡൗണിൽനിന്ന് വലിയ പൊട്ടിത്തെറിയാണ് സമീപവാസികൾ ആദ്യം കേട്ടത്. വിവരമറിഞ്ഞു നാട്ടുകാർ ഓടിയെത്തി രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും ആർക്കും അടുക്കാൻ കഴിയാത്ത വിധം തീ വ്യാപിച്ചിരുന്നു. രക്ഷാപ്രവർത്തനത്തിനായി ശുചിമുറിയിൽനിന്ന് വെള്ളമെടുത്ത് തീയണയ്ക്കാനുള്ള ശ്രമത്തിനിടയിലാണ് നിബിന് ജീവൻ നഷ്ടമായത്. 

തീപിടിത്തത്തിന്റെ 
മറ്റൊരു ദൃശ്യം.   ചിത്രം: മനോരമ
തീപിടിത്തത്തിന്റെ മറ്റൊരു ദൃശ്യം. ചിത്രം: മനോരമ

വെൽഡിങ് ജോലികൾ ചെയ്തിരുന്ന ഒപ്പമുണ്ടായിരുന്ന 4 പേർ തീ പടരുന്നതുകണ്ട് ഓടിരക്ഷപ്പെടുകയായിരുന്നു. അധികം വൈകാതെ അഗ്നിരക്ഷാസേനയും പോലീസും രക്ഷാപ്രവർത്തനം ഏറ്റെടുത്തു. തൃശൂർ, വടക്കാഞ്ചേരി, കുന്നംകുളം, ചാവക്കാട്, പുതുക്കാട് എന്നീ സ്റ്റേഷനുകളിൽ നിന്ന് ഫയർ എൻജിനുകളെത്തിച്ചാണ് തീയണയ്ക്കാനുള്ള പ്രവർത്തനങ്ങൾ നടത്തിയത്. ഗോഡൗണിന് കൂടുതൽ പ്രവേശന കവാടങ്ങൾ ഇല്ലാതിരുന്നതും ഫയർ എൻജിനുകൾക്ക് പ്രവേശിക്കാനുള്ള ഗതാഗതസൗകര്യത്തിന്റെ കുറവും രക്ഷാപ്രവർത്തനത്തിന് തടസ്സമായി. ഗോഡൗണിനകത്തുകടന്ന് ഒരു തരത്തിലുള്ള രക്ഷാപ്രവർത്തനവും സാധ്യമായിരുന്നില്ല.  പ്രധാന കവാടത്തിന് മുന്നിൽനിന്ന് അകത്തേക്ക് എത്താവുന്നിടത്തോളം ദൂരം വെള്ളം പമ്പ് ചെയ്യാൻ മാത്രമാണ് കഴിഞ്ഞിരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com