ADVERTISEMENT

കേച്ചേരി∙ കൈപ്പറമ്പ്-തലക്കോട്ടുകര റോഡ് തകർന്നിട്ട് നാളുകൾ ഏറെയായി. പലയിടങ്ങളിലും വലിയ കുഴികളാണ്. കാനകൾ അടഞ്ഞ് മഴവെള്ളം റോഡിൽ കെട്ടിക്കിടന്നാണു റോഡ് തകർന്നത്. പല ഭാഗത്തും സ്വകാര്യ വ്യക്തികൾ കാന മണ്ണിട്ടു നികത്തിയിരിക്കുകയാണ്. വിദ്യ എൻജിനീയറിങ് കോളജ്, കുറുമാൽ ഗാഗുൽത്താ ധ്യാനകേന്ദ്രം, കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ഡയാലിസിസ് സെന്റർ തുടങ്ങിയ സ്ഥാപനങ്ങളും ആരാധനാലയങ്ങളും സ്ഥിതി ചെയ്യുന്ന 3 കിലോമീറ്റർ ദൂരമുള്ള റോഡ് 3 പഞ്ചായത്തുകളുടെ സംഗമകേന്ദ്രമായതിനാൽ ജനപ്രതിനിധികളാരും ശ്രദ്ധിക്കുന്നില്ലെന്നു നാട്ടുകാർ പരാതിപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com