ഷീജയുടെ മരണം: ഭർത്താവ് ഉണ്ണിക്കൃഷ്ണന് ഏഴര വർഷം കഠിന തടവ്

Mail This Article
×
ചാവക്കാട്∙ തളിക്കുളം ത്രിവേണിയിൽ കുട്ടമ്പറമ്പത്ത് അപ്പുവിന്റെ മകൾ ഷീജ (50) സ്വന്തം വീട്ടിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് ഏങ്ങണ്ടിയൂർ ചന്തപ്പടിയിൽ പൊറ്റയിൽ ഉണ്ണിക്കൃഷ്ണന് (55) ഏഴര വർഷം കഠിന തടവും 15,000 രൂപ പിഴയും ചാവക്കാട് അസിസ്റ്റന്റ് സെഷൻസ് കോടതി ശിക്ഷ വിധിച്ചു.
2019 സെപ്റ്റംബർ 12ന് തിരുവോണ ദിവസമാണു ഷീജ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയത്. 19ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിക്കുകയും ചെയ്തു. ഭർത്താവിന്റെ ഉപദ്രവം മൂലമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് ഷീജ ജുഡീഷ്യൽ മജിസ്ട്രേട്ടിനു മൊഴി നൽകിയിരുന്നു.വാടാനപ്പള്ളി എസ്ഐ ആയിരുന്ന അനിൽകുമാർ ടി.മേപ്പിള്ളിയാണ് കേസ് അന്വേഷണം നടത്തിയത്. പിന്നീട് ഇരിങ്ങാലക്കുട ഡിവൈഎസ്പി ഫേമസ് വർഗീസ് കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു.
English Summary:
A Chavakkad court sentenced a man to seven and a half years in prison for abetting the suicide of his wife. The victim, Sheeja, set herself ablaze on Thiruvonam in 2019 after enduring years of harassment from her husband. The court's verdict brings a sense of justice to the victim's family.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.